അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കും ഭാര്യ അകി ആബെയ്ക്കും വൻ വരവേല്പ്. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ഇരുവരെയും പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു.
അഹമ്മദാബാദ് വിമാനത്താവളം മുതൽ സബർമതി ആശ്രമം വരെ സംഘടിപ്പിച്ച എട്ടു കിലോമീറ്റർ റോഡ്ഷോയിൽ ആബെയും ഭാര്യയും മോദിയോടൊപ്പം പങ്കെടുത്തു. സബർമതി ആശ്രമത്തിൽ ആബെ സന്ദർശനം നടത്തി. 12-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനൊപ്പം മോദിയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങും ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്യും. ആബെയുടെ സന്ദർശനത്തോടനുബന്ധിച്ച് അഹമ്മദാബാദിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അഹമ്മദാബാദ് വിമാനത്താവളം മുതൽ സബർമതി ആശ്രമം വരെ സംഘടിപ്പിച്ച എട്ടു കിലോമീറ്റർ റോഡ്ഷോയിൽ ആബെയും ഭാര്യയും മോദിയോടൊപ്പം പങ്കെടുത്തു. സബർമതി ആശ്രമത്തിൽ ആബെ സന്ദർശനം നടത്തി. 12-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനൊപ്പം മോദിയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങും ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്യും. ആബെയുടെ സന്ദർശനത്തോടനുബന്ധിച്ച് അഹമ്മദാബാദിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.