ബംഗളൂരു: അനധികൃത സ്വത്തു സന്പാദനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്കു ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേക പരിഗണനകളൊന്നുമില്ലെന്നും സാധാരണ തടവുകാരോടു പെരുമാറുന്നതുപോലെയാണ് അവരോടു പെരുമാറുന്നതെന്നും കർണാടക സർക്കാർ.
ശശികലയും ബന്ധുവായ ഇളവരശിയും ജയിലിൽ സുഖവാസത്തിലാണെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഇതിനിടെ, ശശികലയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിച്ച നടപടി എഡിഎംകെ ജനറൽ കൗൺസിൽ റദ്ദാക്കിയിരുന്നു.
ജൂലൈയിൽ അന്നത്തെ ജയിൽ ഡിഐജി ഡി. രൂപ ജയിൽ ഡിജിപിക്ക് നല്കിയ റിപ്പോർട്ടിലാണ് ശശികലയ്ക്കും ഇളവരശിക്കും ജയിലിൽ പ്രത്യേക പരിഗണ നല്‍കുന്നുണ്ടെന്നും ഭക്ഷണം പാകം ചെയ്യാൻ അവർക്കു പ്രത്യേക അടുക്കളവരെയുണ്ടെന്നും സൂചിപ്പിച്ചത്. രണ്ടുകോടിരൂപ കോഴവാങ്ങിയാണ് അവർക്ക് ഇതൊക്കെ ചെയ്തുകൊടുക്കുന്നതെന്നും രൂപയുടെ റിപ്പോർട്ടിലുണ്ട്. ഇതേത്തുടർന്ന് ഡി. രൂപയെയും ജയിൽ ഡിജിപിയെയും സ്ഥലം മാറ്റി ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു.
ശശികലയും ബന്ധുവായ ഇളവരശിയും ജയിലിൽ സുഖവാസത്തിലാണെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഇതിനിടെ, ശശികലയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിച്ച നടപടി എഡിഎംകെ ജനറൽ കൗൺസിൽ റദ്ദാക്കിയിരുന്നു.
ജൂലൈയിൽ അന്നത്തെ ജയിൽ ഡിഐജി ഡി. രൂപ ജയിൽ ഡിജിപിക്ക് നല്കിയ റിപ്പോർട്ടിലാണ് ശശികലയ്ക്കും ഇളവരശിക്കും ജയിലിൽ പ്രത്യേക പരിഗണ നല്‍കുന്നുണ്ടെന്നും ഭക്ഷണം പാകം ചെയ്യാൻ അവർക്കു പ്രത്യേക അടുക്കളവരെയുണ്ടെന്നും സൂചിപ്പിച്ചത്. രണ്ടുകോടിരൂപ കോഴവാങ്ങിയാണ് അവർക്ക് ഇതൊക്കെ ചെയ്തുകൊടുക്കുന്നതെന്നും രൂപയുടെ റിപ്പോർട്ടിലുണ്ട്. ഇതേത്തുടർന്ന് ഡി. രൂപയെയും ജയിൽ ഡിജിപിയെയും സ്ഥലം മാറ്റി ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു.