ഭോപ്പാൽ: ക്ലാസിൽ ഹാജർ വിളിക്കുന്പോൾ പ്രസന്റ് സാർ/യെസ് മാഡം / യെസ് സാർ എന്നൊക്കെ പറഞ്ഞിരുന്നത് ഇനി മറന്നേക്കാം, ഹാജർ വിളിക്കുന്പോൾ എഴുന്നേറ്റുനിന്ന് ജയ് ഹിന്ദ് വിളിക്കണമെന്നാണ് പുതിയ ഉത്തരവ്. മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ്ഷാ ആണ് വിചിത്രമായ ഈ ഉത്തരവ് ഇട്ടിരിക്കുന്നത്. പരീക്ഷണമെന്ന നിലയ്ക്ക് സത്ന ജില്ലയിലാണു തീരുമാനം ആദ്യം നടപ്പിലാക്കുക. തുടർന്നു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. 1. 22 ലക്ഷം സർക്കാർ സ്കൂളുകളാണു മധ്യപ്രദേശിലുളളത്.
അടുത്ത മാസം ഒന്നാം തീയതിമുതൽ ഈ നിർദേശം നടപ്പിലാക്കണമെന്നാണു സർക്കാരിന്റെ നിർദേശം. രാജ്യസ്നേഹവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ആരും എതിർക്കില്ലെന്നാണു കരുതുന്നതെന്നു മന്ത്രി പറഞ്ഞു. അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ജനശിക്ഷകരുടെയും യോഗത്തിലാണ് ജയ്ഹിന്ദ് പറയണമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടുവച്ചത്.
നേരത്തെ ദിവസവും ദേശീയ പതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ചൊല്ലണമെന്നും വിജയ് ഷാ നൽകിയ നിർദേശവും വിവാദമായിരുന്നു. തന്റെയൊപ്പം സെൽഫി എടുക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നു പറഞ്ഞും വിജയ് ഷാ പുലിവാലുപിടിച്ചിരുന്നു. ആദിവാസികൾക്കു വേണ്ടി ഭവനങ്ങൾ നിർമിക്കാൻ ആ പണം ചെലവാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, പിന്നീട് രൂക്ഷവിമർശനം ഉയർന്നപ്പോൾ കാശില്ലാത്തവർക്കും തനിക്കൊപ്പം സെല്ഫിയെടുക്കാമെന്നു ഷാ തിരുത്തി.
അടുത്ത മാസം ഒന്നാം തീയതിമുതൽ ഈ നിർദേശം നടപ്പിലാക്കണമെന്നാണു സർക്കാരിന്റെ നിർദേശം. രാജ്യസ്നേഹവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ആരും എതിർക്കില്ലെന്നാണു കരുതുന്നതെന്നു മന്ത്രി പറഞ്ഞു. അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ജനശിക്ഷകരുടെയും യോഗത്തിലാണ് ജയ്ഹിന്ദ് പറയണമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടുവച്ചത്.
നേരത്തെ ദിവസവും ദേശീയ പതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ചൊല്ലണമെന്നും വിജയ് ഷാ നൽകിയ നിർദേശവും വിവാദമായിരുന്നു. തന്റെയൊപ്പം സെൽഫി എടുക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നു പറഞ്ഞും വിജയ് ഷാ പുലിവാലുപിടിച്ചിരുന്നു. ആദിവാസികൾക്കു വേണ്ടി ഭവനങ്ങൾ നിർമിക്കാൻ ആ പണം ചെലവാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, പിന്നീട് രൂക്ഷവിമർശനം ഉയർന്നപ്പോൾ കാശില്ലാത്തവർക്കും തനിക്കൊപ്പം സെല്ഫിയെടുക്കാമെന്നു ഷാ തിരുത്തി.