പാരീസ്: ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തില്‍ സെല്‍റ്റിക്കിനെതിരെ യുവേഫയുടെ കുറ്റാരോപണം. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുമായുള്ള മത്സരത്തിടെയാണ് സംഭവം. ആദ്യപകുതിയില്‍ സെല്‍റ്റിക്കിനെതിരെ പിഎസ്ജിയുടെ മൂന്നാം ഗോള്‍ നേടിയ കൈലിയന്‍ എംബാപ്പെയുടെ നേര്‍ക്ക് ഗാലറിയിൽനിന്ന് ഒരാള്‍ പാഞ്ഞടുക്കുകയും തൊഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
എംബാപ്പെ ഒഴിഞ്ഞുമാറിയതിനെത്തുടര്‍ന്ന് ഓടിയെത്തിയയാള്‍ നിലത്തു വീണു. ഇയാളെ സ്കോട്ട്ലന്‍ഡ് പോലീസ് കസ്റ്റഡിയിലെടുത്തു. ആരാധകാതിക്രമം പിഎസ്ജിക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. 5-0 എന്ന നിലയില്‍ പിഎസ്ജി ജയിച്ചതിന്റെ ആഘോഷങ്ങള്‍ക്കിടെ ആരാധകര്‍ ഇരിപ്പിടങ്ങള്‍ തകര്‍ത്തതിനാണ് പിഎസ്ജിക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ചുള്ള വിവിധ അച്ചടക്കലംഘനങ്ങള്ക്കായി ഏഴുപേരെയാണ് അറസ്റ്റു ചെയ്തത്.
സെൽറ്റിക്കിനെതിരേ യുവേഫ
12:39 AM Sep 14, 2017 | Deepika.com