ജറുസലം: സ്വതന്ത്രരാഷ്ട്രം വേണമെന്ന ഇറാക്കിലെ കുർദുകളുടെ ആവശ്യത്തിനു പിന്തുണ നൽകുമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂ. 1960കൾ മുതൽ കുർദുകളുമായി ഇസ്രയേൽ സൈനിക, ഇന്റലിജൻസ്, ബിസിനസ് ബന്ധം പുലർത്തുന്നുണ്ട്.
ഇറാക്ക് പാർലമെന്റിന്റെ എതിർപ്പ് അവഗണിച്ച് ഈ മാസം 25നു കുർദ് സ്വാതന്ത്ര്യം സംബന്ധിച്ച ഹിതപരിശോധന നടത്തുമെന്ന് ഇറാക്കിലെ കുർദ് നേതാവ് മസൂദ് ബർസാനി പറഞ്ഞു. തുർക്കി, ഇറാൻ, സിറിയ തുടങ്ങി ഇറാക്കിന്റെ അയൽരാഷ്ട്രങ്ങളെല്ലാം ഹിതപരിശോധനയ്ക്ക് എതിരാണ്. ഇതേസമയം, തുർക്കിയിലെ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി ഭീകര സംഘടനയാണെന്ന നിലപാടിൽ മാറ്റമില്ലെന്നും നെതന്യാഹൂ പറഞ്ഞു. അമേരിക്ക, തുർക്കി തുടങ്ങിയ രാജ്യങ്ങളും കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയെ ഭീകരസംഘടനയായാണു കണക്കാക്കുന്നത്.
ഇറാക്ക് പാർലമെന്റിന്റെ എതിർപ്പ് അവഗണിച്ച് ഈ മാസം 25നു കുർദ് സ്വാതന്ത്ര്യം സംബന്ധിച്ച ഹിതപരിശോധന നടത്തുമെന്ന് ഇറാക്കിലെ കുർദ് നേതാവ് മസൂദ് ബർസാനി പറഞ്ഞു. തുർക്കി, ഇറാൻ, സിറിയ തുടങ്ങി ഇറാക്കിന്റെ അയൽരാഷ്ട്രങ്ങളെല്ലാം ഹിതപരിശോധനയ്ക്ക് എതിരാണ്. ഇതേസമയം, തുർക്കിയിലെ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി ഭീകര സംഘടനയാണെന്ന നിലപാടിൽ മാറ്റമില്ലെന്നും നെതന്യാഹൂ പറഞ്ഞു. അമേരിക്ക, തുർക്കി തുടങ്ങിയ രാജ്യങ്ങളും കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയെ ഭീകരസംഘടനയായാണു കണക്കാക്കുന്നത്.