സിയൂൾ: സൈനികാഭ്യാസ പ്രകടനത്തിനിടയിൽ ദക്ഷിണകൊറിയ ദീർഘദൂര ക്രൂസ് മിസൈൽ വിക്ഷേപിച്ചു. 500 കിലോമീറ്റർ ദൂരപരിധിയുള്ള ടോറസ് മിസൈൽ എഫ്15 യുദ്ധവിമാനത്തിൽനിന്നാണു തൊടുത്തുവിട്ടത്. പ്യോഗ്യാംഗിലെയും ഉത്തരകൊറിയയിലെ മുഴുവൻ പ്രദേശങ്ങളിലെയും ലക്ഷ്യങ്ങളിൽ ചെന്നെത്താൻ ഈ മിസൈലിനു കഴിയും. റഡാറിനെ വെട്ടിച്ചുപറക്കാൻശേഷിയുള്ള മിസൈലാണിതെന്നു ദക്ഷിണകൊറിയൻ സൈന്യം അവകാശപ്പെട്ടു.
ഉത്തരകൊറിയ ഹൈഡ്രജൻ ബോംബും ബാലിസ്റ്റിക് മിസൈലുകളും പരീക്ഷിച്ച പശ്ചാത്തലത്തിൽ ദക്ഷിണകൊറിയയും അവരുടെ ആയുധശേഷി ശക്തമാക്കുകയാണ്.
ഉത്തരകൊറിയ ഹൈഡ്രജൻ ബോംബും ബാലിസ്റ്റിക് മിസൈലുകളും പരീക്ഷിച്ച പശ്ചാത്തലത്തിൽ ദക്ഷിണകൊറിയയും അവരുടെ ആയുധശേഷി ശക്തമാക്കുകയാണ്.