കാഠ്മണ്ഡു: നേപ്പാളിലെ സിന്ധുപാൽചൗക്ക് ജില്ലയിൽ നൂറു കോടി രൂപ മുതൽമുടക്കിൽ ഭൂകന്പ സ്മാരക കേന്ദ്രം നിർമിക്കും. 2015ലെ ഭൂകന്പത്തിൽ രാജ്യത്ത് ഏറെ നാശനഷ്ടമുണ്ടായ ജില്ലയാണിത്.
സ്മാരകമന്ദിരവും ഗാർഡനും ഭൗമപഠനകേന്ദ്രവുമാണ് 4,54,000 ചതുരശ്ര അടി സ്ഥലത്തു നിർമിക്കുക. മുറിക്കുള്ളിൽ കയറുന്നവർക്ക് പ്രകന്പനം അനുഭവപ്പെടുന്ന രീതിയിലുള്ള പ്രത്യേക മുറിയും നിർമിക്കും. ലൈബ്രറി, മീറ്റിംഗ് ഹാൾ, ഇൻഫർമേഷൻ സെന്റർ എന്നിവയുമുണ്ടാവുമെന്ന് ഡിസ്ട്രിക്ട് ഏകോപനസമിതി ചീഫ് യുബരാജ് പൗഡ്യാൽ വ്യക്തമാക്കി.
സ്മാരകമന്ദിരവും ഗാർഡനും ഭൗമപഠനകേന്ദ്രവുമാണ് 4,54,000 ചതുരശ്ര അടി സ്ഥലത്തു നിർമിക്കുക. മുറിക്കുള്ളിൽ കയറുന്നവർക്ക് പ്രകന്പനം അനുഭവപ്പെടുന്ന രീതിയിലുള്ള പ്രത്യേക മുറിയും നിർമിക്കും. ലൈബ്രറി, മീറ്റിംഗ് ഹാൾ, ഇൻഫർമേഷൻ സെന്റർ എന്നിവയുമുണ്ടാവുമെന്ന് ഡിസ്ട്രിക്ട് ഏകോപനസമിതി ചീഫ് യുബരാജ് പൗഡ്യാൽ വ്യക്തമാക്കി.