ന്യൂഡൽഹി: കേരളത്തിന്റെ അനുമതിയില്ലാതെ പന്പ-അച്ചൻകോവിൽ-വൈപ്പാർ നദീ സംയോജന പദ്ധതി നടപ്പാക്കില്ല. ന്യൂഡൽഹിയിൽ ചേർന്ന നാഷണൽ വാട്ടർ ഡെവലപ്മെന്റ് അഥോറിറ്റി യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി.
തീരുമാനം കേരളത്തിനു വലിയ നേട്ടമാണെന്നും ഈ നദികളുടെ സംയോജനമെന്ന പദ്ധതി ഇനി അടഞ്ഞ അധ്യായമാണെന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
പന്പ - അച്ചൻകോവിൽ - വൈപ്പാർ സംയോജന പദ്ധതിക്കു കേരളത്തിന്റെ അനുമതി വേണമെന്നത് മുൻ യോഗം ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ അന്നത്തെ കേന്ദ്ര മന്ത്രി ഉമാഭാരതി നൽകിയ ഉറപ്പ് യോഗത്തിന്റെ മിനിറ്റ്സിൽ ചേർത്തതിനെതിരേ തമിഴ്നാട് കേന്ദ്രസർക്കാരിനു കത്തുകൾ നൽകിയെങ്കിലും യോഗ നടപടിക്രമം ഇന്നലെ അന്തിമമായി അംഗീകരിക്കുകയായിരുന്നു.
കേരളത്തിന്റെ അനുമതിയില്ലാതെ സംയോജനവുമായി മുന്നോട്ടു പോകില്ലെന്ന് ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള ഇപ്പോഴത്തെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരികൂടി വ്യക്തമാക്കിയതാ യി മാത്യു ടി. തോമസ് പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം സാധ്യമല്ലെന്നു താൻ പറഞ്ഞതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുമാനം കേരളത്തിനു വലിയ നേട്ടമാണെന്നും ഈ നദികളുടെ സംയോജനമെന്ന പദ്ധതി ഇനി അടഞ്ഞ അധ്യായമാണെന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
പന്പ - അച്ചൻകോവിൽ - വൈപ്പാർ സംയോജന പദ്ധതിക്കു കേരളത്തിന്റെ അനുമതി വേണമെന്നത് മുൻ യോഗം ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ അന്നത്തെ കേന്ദ്ര മന്ത്രി ഉമാഭാരതി നൽകിയ ഉറപ്പ് യോഗത്തിന്റെ മിനിറ്റ്സിൽ ചേർത്തതിനെതിരേ തമിഴ്നാട് കേന്ദ്രസർക്കാരിനു കത്തുകൾ നൽകിയെങ്കിലും യോഗ നടപടിക്രമം ഇന്നലെ അന്തിമമായി അംഗീകരിക്കുകയായിരുന്നു.
കേരളത്തിന്റെ അനുമതിയില്ലാതെ സംയോജനവുമായി മുന്നോട്ടു പോകില്ലെന്ന് ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള ഇപ്പോഴത്തെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരികൂടി വ്യക്തമാക്കിയതാ യി മാത്യു ടി. തോമസ് പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം സാധ്യമല്ലെന്നു താൻ പറഞ്ഞതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.