ചെന്നൈ: അണ്ണാ ഡിഎംകെയിലെ അഭിപ്രായവ്യത്യാസങ്ങൾ പുതിയ തലങ്ങളിലേക്ക്. പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിൽനിന്ന് വി.കെ. ശശികലയെ നീക്കം ചെയ്യാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീർശെൽവവും നേതൃത്വം നൽകുന്ന വിഭാഗങ്ങൾ തീരുമാനിച്ചു.
പാർട്ടിയുടെ ഉന്നത നയരൂപീകരണ സമിതിയായ ജനറൽ കൗൺസിൽ വിളിച്ചുചേർത്താണ് ജനറൽ സെക്രട്ടറിയായി ശശികലയെ നിയമിച്ച തീരുമാനം റദ്ദാക്കിയത്. ഇതോടൊപ്പം പാർട്ടിയെ നയിക്കാൻ കോ-ഓർഡിനേറ്റർമാരെ നിയമിക്കുകയും ചെയ്തു.
വിവിധ പദവികളിലേക്കു ശശികല നടത്തിയ നിയമനങ്ങളും ജനറൽ കൗൺസിൽ റദ്ദാക്കി. അനധികൃത സ്വത്ത് സന്പാദനക്കേസിൽ ഫെബ്രവരി 15 നു ബംഗളൂരുവിലെ കോടതിൽ ഹാജരാകും വരെ, ജനറൽ സെക്രട്ടറിയെന്ന നിലയിൽ ശശികല നടത്തിയ നിയമനങ്ങളെല്ലാമാണ് അസാധുവായി പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടിയെ മുന്നോട്ടുനയിക്കാൻ കോ-ഓർഡിനേറ്റർ, ജോയിന്റ് കോ-ഒാർഡിനേറ്റർ എന്നീ പദവികൾ സൃഷ്ടിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കഴിയുംവരെ കോ-ഓർഡിനേറ്ററായി ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും ജോയിന്റ് കോ-ഓർഡിനേറ്ററായി മുഖ്യമന്ത്രി പളനിസ്വാമിയും തുടരും. മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞവർഷം ഡിസംബർ 29 നാണ് ശശികലയെ അണ്ണാ ഡിഎംകെ ഇടക്കാല അധ്യക്ഷയായി നിയോഗിച്ചത്. ഇതിനുപിന്നാലെ അനധികൃത സ്വത്ത് സന്പാദനക്കേസിൽ ശശികലയെയും മറ്റുരണ്ടുപേരെയും സുപ്രീംകോടതി ശിക്ഷിച്ചു.
തുടർന്ന് ഫെബ്രുവരി 15 മുതൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണവർ. ജനറൽ കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ദിനകരന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം എംഎൽഎമാർ.
നിയമസഭ വിളിച്ചുചേർത്താൽ അവിശ്വാസപ്രമേയമെന്നു ഡിഎംകെ
ചെന്നൈ: നിയമസഭ വിളിച്ചുചേർത്താൽ തമിഴ്നാട്ടിലെ പളനിസ്വാമി സർക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നു ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ. ഭൂരിപക്ഷം തെളിയിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നു ഗവർണർ വിദ്യാസാഗർ റാവുവിനോട് ആവശ്യപ്പെടുകയും ചെയ്തു. ഭൂരിപക്ഷമുണ്ടെന്ന ഭരണകക്ഷിയുടെ അവകാശവാദത്തെ പ്രതിപക്ഷനേതാവ് കൂടിയായ സ്റ്റാലിൻ ചോദ്യംചെയ്തു. ഭൂരിപക്ഷമുണ്ടെങ്കിൽ നിയമസഭ വിളിച്ചുചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷം തെളിയിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നു കാണിച്ച് ഡിഎംകെ നേതൃത്വം ഗവർണറെ കണ്ടിരുന്നു. അഭ്യർഥന പരിഗണിക്കാൻ ഗവർണർ തയാറായില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ഉന്നത നയരൂപീകരണ സമിതിയായ ജനറൽ കൗൺസിൽ വിളിച്ചുചേർത്താണ് ജനറൽ സെക്രട്ടറിയായി ശശികലയെ നിയമിച്ച തീരുമാനം റദ്ദാക്കിയത്. ഇതോടൊപ്പം പാർട്ടിയെ നയിക്കാൻ കോ-ഓർഡിനേറ്റർമാരെ നിയമിക്കുകയും ചെയ്തു.
വിവിധ പദവികളിലേക്കു ശശികല നടത്തിയ നിയമനങ്ങളും ജനറൽ കൗൺസിൽ റദ്ദാക്കി. അനധികൃത സ്വത്ത് സന്പാദനക്കേസിൽ ഫെബ്രവരി 15 നു ബംഗളൂരുവിലെ കോടതിൽ ഹാജരാകും വരെ, ജനറൽ സെക്രട്ടറിയെന്ന നിലയിൽ ശശികല നടത്തിയ നിയമനങ്ങളെല്ലാമാണ് അസാധുവായി പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടിയെ മുന്നോട്ടുനയിക്കാൻ കോ-ഓർഡിനേറ്റർ, ജോയിന്റ് കോ-ഒാർഡിനേറ്റർ എന്നീ പദവികൾ സൃഷ്ടിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കഴിയുംവരെ കോ-ഓർഡിനേറ്ററായി ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും ജോയിന്റ് കോ-ഓർഡിനേറ്ററായി മുഖ്യമന്ത്രി പളനിസ്വാമിയും തുടരും. മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞവർഷം ഡിസംബർ 29 നാണ് ശശികലയെ അണ്ണാ ഡിഎംകെ ഇടക്കാല അധ്യക്ഷയായി നിയോഗിച്ചത്. ഇതിനുപിന്നാലെ അനധികൃത സ്വത്ത് സന്പാദനക്കേസിൽ ശശികലയെയും മറ്റുരണ്ടുപേരെയും സുപ്രീംകോടതി ശിക്ഷിച്ചു.
തുടർന്ന് ഫെബ്രുവരി 15 മുതൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണവർ. ജനറൽ കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ദിനകരന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം എംഎൽഎമാർ.
നിയമസഭ വിളിച്ചുചേർത്താൽ അവിശ്വാസപ്രമേയമെന്നു ഡിഎംകെ
ചെന്നൈ: നിയമസഭ വിളിച്ചുചേർത്താൽ തമിഴ്നാട്ടിലെ പളനിസ്വാമി സർക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നു ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ. ഭൂരിപക്ഷം തെളിയിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നു ഗവർണർ വിദ്യാസാഗർ റാവുവിനോട് ആവശ്യപ്പെടുകയും ചെയ്തു. ഭൂരിപക്ഷമുണ്ടെന്ന ഭരണകക്ഷിയുടെ അവകാശവാദത്തെ പ്രതിപക്ഷനേതാവ് കൂടിയായ സ്റ്റാലിൻ ചോദ്യംചെയ്തു. ഭൂരിപക്ഷമുണ്ടെങ്കിൽ നിയമസഭ വിളിച്ചുചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷം തെളിയിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നു കാണിച്ച് ഡിഎംകെ നേതൃത്വം ഗവർണറെ കണ്ടിരുന്നു. അഭ്യർഥന പരിഗണിക്കാൻ ഗവർണർ തയാറായില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.