അഹമ്മദാബാദ്: നരോദ ഗാം കൂട്ടക്കൊലക്കേസിൽ സാക്ഷിയായി ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് പ്രത്യേകകോടതി സമൻസ് അയച്ചു. 2002 ലെ കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതിയായ ഗുജറാത്ത് മുൻമന്ത്രി മായ കോട്നാനി സമർപ്പിച്ച ഹർജിയിൽ സാക്ഷിയായി തിങ്കളാഴ്ച ഹാജരാകാനാണു പ്രത്യേകകോടതി ജഡ്ജി പി.ബി. ദേശായി അമിത് ഷായോട് ആവശ്യപ്പെട്ടത്. നിശ്ചയിച്ച ദിവസം അമിത് ഷാ ഹാജരായില്ലെങ്കിൽ വീണ്ടും അവസരം നല്കില്ലെന്നും കോടതി അറിയിച്ചു.
കോട്നാനിയുടെ അഭിഭാഷകൻ നൽകിയ അഹമ്മദാബാദിലെ അമിത്ഷായുടെ വിലാസത്തിലാണു സമൻസ് അയച്ചിരിക്കുന്നത്. നേരത്തെ, സമൻസ് അയയ്ക്കേണ്ട വിലാസം കോട്നാനി നല്കിയിരുന്നില്ല.
കേസിൽ കോട്നാനിയുടെ ഭാഗം വാദിക്കുന്നതിനായി അമിത് ഷാ ഉൾപ്പെടെയുള്ള വരെ സാക്ഷികളായി ഹാജരാക്കാൻ ഏപ്രിലിലാണു കോടതി അനുമതി നല്കിയത്. കലാപം നടക്കുന്ന ദിവസം നിയമസഭാ സമ്മേളനത്തിനു ശേഷം സോള സർക്കാർ ആശുപത്രി സന്ദർശിച്ചെന്ന് കോട്നാനി ഹർജിയിൽ പറയുന്നു. എംഎൽഎ ആയിരുന്ന അമിത് ഷായും ഈ സമയം ആശുപത്രിയിൽ ഉണ്ടായിരുനെന്നാണ് കോട്നാനിയുടെ വാദം. ഗോദ്രയിൽ സബർമതി ട്രെയിൻ കത്തിമരിച്ച കർസേവകരുടെ മൃതദേഹം സോള ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. കോട്നാനിയുടെ നിരപരാധിത്വം തെളിയിക്കാൻ അമിത്ഷായുടെ മൊഴി സഹായകമായേക്കുമെന്നു വിലയിരുത്തുന്നു.
നാലു മാസത്തിനുള്ളിൽ നരോദ കൂട്ടക്കൊലക്കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി രണ്ടാഴ്ചമുന്പ് പ്രത്യേക കോടതിക്കു നിർദേശം നല്കിയിരുന്നു. വിചാരണ പുരോഗമിക്കുകയാണെന്നും പ്രതിഭാഗത്തിന്റെ സാക്ഷി വിസ്താരമാണ് നടക്കുന്നതെന്നും പ്രത്യേകകോടതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പ്രതിഭാഗം സാക്ഷി വിസ്താരം രണ്ടു മാസം കൊണ്ട് പൂർത്തിയാക്കണമെന്നും പരമോന്നത കോടതി നിർദേശിച്ചു.
ഗോദ്ര തീവണ്ടി ദുരത്തിനു ശേഷം 2002 ൽ ഗുജറാത്തിലുണ്ടായ ഒന്പതു കലാപങ്ങളിലായി നിരവധിപേരാണ് കൊല്ലപ്പെട്ടത്. നരോദ ഗാം കലാപത്തിൽ 11 പേരാണ് മരിച്ചത്. ഈ കേസിൽ 82 പേരാണ് വിചാരണ നേരിടുന്നത്.
കലാപസമയത്ത് മായ കോട്നാനി ഗുജറാത്ത് ആരോഗ്യമന്ത്രിയായിരുന്നു. നരോദ പാട്യ കലാപക്കേസിൽ 28 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഇവർ.
കോട്നാനിയുടെ അഭിഭാഷകൻ നൽകിയ അഹമ്മദാബാദിലെ അമിത്ഷായുടെ വിലാസത്തിലാണു സമൻസ് അയച്ചിരിക്കുന്നത്. നേരത്തെ, സമൻസ് അയയ്ക്കേണ്ട വിലാസം കോട്നാനി നല്കിയിരുന്നില്ല.
കേസിൽ കോട്നാനിയുടെ ഭാഗം വാദിക്കുന്നതിനായി അമിത് ഷാ ഉൾപ്പെടെയുള്ള വരെ സാക്ഷികളായി ഹാജരാക്കാൻ ഏപ്രിലിലാണു കോടതി അനുമതി നല്കിയത്. കലാപം നടക്കുന്ന ദിവസം നിയമസഭാ സമ്മേളനത്തിനു ശേഷം സോള സർക്കാർ ആശുപത്രി സന്ദർശിച്ചെന്ന് കോട്നാനി ഹർജിയിൽ പറയുന്നു. എംഎൽഎ ആയിരുന്ന അമിത് ഷായും ഈ സമയം ആശുപത്രിയിൽ ഉണ്ടായിരുനെന്നാണ് കോട്നാനിയുടെ വാദം. ഗോദ്രയിൽ സബർമതി ട്രെയിൻ കത്തിമരിച്ച കർസേവകരുടെ മൃതദേഹം സോള ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. കോട്നാനിയുടെ നിരപരാധിത്വം തെളിയിക്കാൻ അമിത്ഷായുടെ മൊഴി സഹായകമായേക്കുമെന്നു വിലയിരുത്തുന്നു.
നാലു മാസത്തിനുള്ളിൽ നരോദ കൂട്ടക്കൊലക്കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി രണ്ടാഴ്ചമുന്പ് പ്രത്യേക കോടതിക്കു നിർദേശം നല്കിയിരുന്നു. വിചാരണ പുരോഗമിക്കുകയാണെന്നും പ്രതിഭാഗത്തിന്റെ സാക്ഷി വിസ്താരമാണ് നടക്കുന്നതെന്നും പ്രത്യേകകോടതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പ്രതിഭാഗം സാക്ഷി വിസ്താരം രണ്ടു മാസം കൊണ്ട് പൂർത്തിയാക്കണമെന്നും പരമോന്നത കോടതി നിർദേശിച്ചു.
ഗോദ്ര തീവണ്ടി ദുരത്തിനു ശേഷം 2002 ൽ ഗുജറാത്തിലുണ്ടായ ഒന്പതു കലാപങ്ങളിലായി നിരവധിപേരാണ് കൊല്ലപ്പെട്ടത്. നരോദ ഗാം കലാപത്തിൽ 11 പേരാണ് മരിച്ചത്. ഈ കേസിൽ 82 പേരാണ് വിചാരണ നേരിടുന്നത്.
കലാപസമയത്ത് മായ കോട്നാനി ഗുജറാത്ത് ആരോഗ്യമന്ത്രിയായിരുന്നു. നരോദ പാട്യ കലാപക്കേസിൽ 28 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഇവർ.