മധുര: മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ സർക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങൾക്കു തുടക്കംകുറിക്കുകയാണെന്നു വിമതനേതാവ് ടി.ടി.വി. ദിനകരൻ. പാർട്ടി അധ്യക്ഷപദവിയിൽനിന്നു വി.കെ. ശശികലയെ നീക്കം ചെയ്ത എതിർവിഭാഗത്തിന്റെ യോഗം നിയമാനുസൃതമല്ലെന്നും ദിനകരൻ പറഞ്ഞു.
പളനിസ്വാമി വിഭാഗം പാർട്ടി ജനറൽ കൗൺസിൽ യോഗം വിളിച്ചുചേർക്കുന്നതിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ഹർജിയിലെ തീർപ്പിനുവിധേയമായിരിക്കും ജനറൽ കൗൺസിൽ യോഗത്തിലെ തീരുമാനങ്ങളുടെ സാധുതയെന്നു കോടതി പറഞ്ഞിട്ടുണ്ടെന്നും ദിനകരൻ പറഞ്ഞു.
പാർട്ടി ഭരണഘടനാപ്രകാരം ജനറൽ കൗൺസിൽ വിളിച്ചുചേർക്കാനുള്ള അധികാരം ശശികലയ്ക്കു മാത്രമാണ്. എതിർവിഭാഗം ആവശ്യപ്പെടുന്നതുപോലെ, പാർട്ടി തങ്ങൾക്കൊപ്പമുണ്ടെങ്കിൽ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണു പളനിസ്വാമി ചെയ്യേണ്ടത്. അവരാണ് (പളനിസ്വാമിയും പനീർശെൽവവും മറ്റു നേതാക്കളും) ശശികലയെ ജനറൽ സെക്രട്ടറിയാക്കിയത്. എന്നാൽ ശശികല ജയിലിലേക്കു പോയതോടെ അവർ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും ദിനകരൻ കുറ്റപ്പെടുത്തി.
പളനിസ്വാമി വിഭാഗം പാർട്ടി ജനറൽ കൗൺസിൽ യോഗം വിളിച്ചുചേർക്കുന്നതിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ഹർജിയിലെ തീർപ്പിനുവിധേയമായിരിക്കും ജനറൽ കൗൺസിൽ യോഗത്തിലെ തീരുമാനങ്ങളുടെ സാധുതയെന്നു കോടതി പറഞ്ഞിട്ടുണ്ടെന്നും ദിനകരൻ പറഞ്ഞു.
പാർട്ടി ഭരണഘടനാപ്രകാരം ജനറൽ കൗൺസിൽ വിളിച്ചുചേർക്കാനുള്ള അധികാരം ശശികലയ്ക്കു മാത്രമാണ്. എതിർവിഭാഗം ആവശ്യപ്പെടുന്നതുപോലെ, പാർട്ടി തങ്ങൾക്കൊപ്പമുണ്ടെങ്കിൽ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണു പളനിസ്വാമി ചെയ്യേണ്ടത്. അവരാണ് (പളനിസ്വാമിയും പനീർശെൽവവും മറ്റു നേതാക്കളും) ശശികലയെ ജനറൽ സെക്രട്ടറിയാക്കിയത്. എന്നാൽ ശശികല ജയിലിലേക്കു പോയതോടെ അവർ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും ദിനകരൻ കുറ്റപ്പെടുത്തി.