ന്യൂഡൽഹി: പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ അയോഗ്യരാക്കിയെന്നു ജെഡി-യു വ്യക്തമാക്കിയ സാഹചര്യത്തിൽ വിമത നേതാക്കളായ ശരത് യാദവിനോടും അലി അൻവറിനോടും രാജ്യസഭ സെക്രട്ടേറിയറ്റ് വിശദീകരണം തേടി.
ബിജെപിയുമായി ജെഡി-യു കൈകോർത്തതിനെത്തുടർന്നാണ് ശരത് യാദവും അലി അൻവറും പ്രതിഷേധ സ്വരമുയർത്തി രംഗത്തെത്തിയത്. ഇതേത്തുടർന്ന് ജെഡി-യു നേതൃത്വം രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനോട് ഇരുവരെയും അയോഗ്യരാക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നല്കണമെന്നാണു രാജ്യസഭാ സെക്രട്ടേറിയറ്റ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപിയുമായി ജെഡി-യു കൈകോർത്തതിനെത്തുടർന്നാണ് ശരത് യാദവും അലി അൻവറും പ്രതിഷേധ സ്വരമുയർത്തി രംഗത്തെത്തിയത്. ഇതേത്തുടർന്ന് ജെഡി-യു നേതൃത്വം രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനോട് ഇരുവരെയും അയോഗ്യരാക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നല്കണമെന്നാണു രാജ്യസഭാ സെക്രട്ടേറിയറ്റ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.