കോല്‍ക്കത്ത: ഇരുപതാം നൂറ്റാണ്ടിന്റെ ഇന്ത്യൻ ഫുട്ബോള്‍ താരം എന്ന ഫിഫ വിശേഷണം മുന്‍ ഇന്ത്യന്‍ താരം പി.കെ. ബാനര്‍ജിക്ക്. രാജ്യം പദ്മശ്രീ നല്കി ആദരിച്ച താരം കൂടിയാണ് അദ്ദേഹം. ഇന്ത്യയുടെ ഫുട്ബോള്‍ ഭാവി സുരക്ഷിതമാക്കാന്‍ അണ്ടര്‍ 17 ലോകകപ്പിനെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ബാനര്‍ജി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ അണ്ടര്‍ 17, 19 പൂളുകള്‍ ഇനിയും വികസിപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ കളിക്കാര്‍ വരണം. അവരിലാണ് ഇന്ത്യയുടെ ഫുട്ബോള്‍ ഭാവി എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ബാനര്‍ജി പറഞ്ഞു. 1970 മുതല്‍ 86 വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു ബാനര്‍ജി. വലിയ ടൂര്‍ണമെന്റുകളില്‍ പങ്കടുക്കുന്നതിനായി ടീമിനെ വളർത്തുന്ന കാര്യത്തില്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ആലോചിക്കുന്ന പദ്ധതികളോട് ബാനര്‍ജി യോജിപ്പ് പ്രകടിപ്പിച്ചു. തന്റെ രാജ്യത്തോടൊപ്പം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ദിവസങ്ങളാണ് മുന്നിലുള്ളത് എന്നും ബാനര്‍ജി പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം ഒക്ടോബര്‍ ആറിന് അമേരിക്കയുമായാണ്. ഒന്‍പതിന് കൊളംബിയയോടും 12ന് ഘാനയോടും ഏറ്റുമുട്ടും.
ബാനർജി നൂറ്റാണ്ടിന്റെ താരം
12:28 AM Sep 13, 2017 | Deepika.com