ജനീവ: ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതിന്റെ പേരിൽ തങ്ങൾക്ക് എതിരേ ഉപരോധം ശക്തമാക്കാൻ മുൻകൈ എടുത്ത അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടിവരുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. യുഎൻ രക്ഷാസമിതി ഐകകണ്ഠ്യേന പാസാക്കിയ ഉപരോധം അംഗീകരിക്കുന്നില്ലെന്നും അപലപിക്കുന്നുവെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
ഉത്തരകൊറിയയുടെ ടെക്സ്റ്റൈൽ കയറ്റുമതി തടയുന്നതിനും ക്രൂഡ് ഓയിൽ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഉപരോധം അവരുടെ സന്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏല്പിക്കും. എണ്ണഇറക്കുമതി പൂർണമായി തടയുന്നതിനും കിം ജോംഗ് ഉന്നിനു യാത്രാവിലക്കും ഉപരോധവും ബാധകമാക്കുന്നതിനുമുള്ള നിർദേശത്തിൽനിന്ന് അവസാനനിമിഷം അമേരിക്ക പിന്മാറുകയായിരുന്നു.
ചൈനയുടെയും റഷ്യയുടെയും പിന്തുണ പ്രമേയത്തിന് ഉറപ്പാക്കുന്നതിന് ഇതാവശ്യമായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഉത്തരകൊറിയക്കാരുടെ എണ്ണം നിലവിലുള്ള ഒരു ലക്ഷത്തിൽ പരിമിതപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
അമേരിക്ക അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേദനയായിരിക്കും അനുഭവിക്കേണ്ടിവരുകയെന്ന് ജനീവയിലെ യുഎൻ നിരായുധീകരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഉത്തരകൊറിയൻ അംബാസഡർ ഹാൻ തേ സോംഗ് പറഞ്ഞു. രക്ഷാസമിതിയുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
ഉപരോധങ്ങളിലൂടെ വളരെ വ്യക്തമായ സന്ദേശമാണ് രക്ഷാസമിതി ഉത്തരകൊറിയയ്ക്കു നല്കിയിരിക്കുന്നതെന്ന് അമേരിക്കയുടെ നിരായുധീകരണ അംബാസഡർ റോബർട്ട് വുഡ് പറഞ്ഞു. ഉത്തരകൊറിയയുടെ പ്രകോപനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിനു മടുത്തിരിക്കുന്നു. ഉപരോധങ്ങളിൽനിന്ന് പാഠം പഠിച്ച് പുതിയപാതയിലേക്ക് ഉത്തരകൊറിയ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേസമയം, ഉത്തരകൊറിയയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന നിലപാട് ചൈന ആവർത്തിച്ചു. ഉത്തരകൊറിയയിൽ ഭരണമാറ്റം ഉണ്ടാവാൻ സമ്മതിക്കില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. പൂർണമായി എണ്ണ ഉപരോധം ഏർപ്പെടുത്തിയിരുന്നെങ്കിൽ ഉത്തരകൊറിയ ഏറെ ബുദ്ധിമുട്ടുമായിരുന്നു. ചൈനയുടെ നിലപാടു കണക്കിലെടുത്താണ് മുൻ നിർദേശങ്ങൾ ലഘൂകരിക്കാൻ യുഎസ് തയാറായത്.
ഉത്തരകൊറിയയുടെ ടെക്സ്റ്റൈൽ കയറ്റുമതി തടയുന്നതിനും ക്രൂഡ് ഓയിൽ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഉപരോധം അവരുടെ സന്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏല്പിക്കും. എണ്ണഇറക്കുമതി പൂർണമായി തടയുന്നതിനും കിം ജോംഗ് ഉന്നിനു യാത്രാവിലക്കും ഉപരോധവും ബാധകമാക്കുന്നതിനുമുള്ള നിർദേശത്തിൽനിന്ന് അവസാനനിമിഷം അമേരിക്ക പിന്മാറുകയായിരുന്നു.
ചൈനയുടെയും റഷ്യയുടെയും പിന്തുണ പ്രമേയത്തിന് ഉറപ്പാക്കുന്നതിന് ഇതാവശ്യമായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഉത്തരകൊറിയക്കാരുടെ എണ്ണം നിലവിലുള്ള ഒരു ലക്ഷത്തിൽ പരിമിതപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
അമേരിക്ക അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേദനയായിരിക്കും അനുഭവിക്കേണ്ടിവരുകയെന്ന് ജനീവയിലെ യുഎൻ നിരായുധീകരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഉത്തരകൊറിയൻ അംബാസഡർ ഹാൻ തേ സോംഗ് പറഞ്ഞു. രക്ഷാസമിതിയുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
ഉപരോധങ്ങളിലൂടെ വളരെ വ്യക്തമായ സന്ദേശമാണ് രക്ഷാസമിതി ഉത്തരകൊറിയയ്ക്കു നല്കിയിരിക്കുന്നതെന്ന് അമേരിക്കയുടെ നിരായുധീകരണ അംബാസഡർ റോബർട്ട് വുഡ് പറഞ്ഞു. ഉത്തരകൊറിയയുടെ പ്രകോപനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിനു മടുത്തിരിക്കുന്നു. ഉപരോധങ്ങളിൽനിന്ന് പാഠം പഠിച്ച് പുതിയപാതയിലേക്ക് ഉത്തരകൊറിയ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേസമയം, ഉത്തരകൊറിയയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന നിലപാട് ചൈന ആവർത്തിച്ചു. ഉത്തരകൊറിയയിൽ ഭരണമാറ്റം ഉണ്ടാവാൻ സമ്മതിക്കില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. പൂർണമായി എണ്ണ ഉപരോധം ഏർപ്പെടുത്തിയിരുന്നെങ്കിൽ ഉത്തരകൊറിയ ഏറെ ബുദ്ധിമുട്ടുമായിരുന്നു. ചൈനയുടെ നിലപാടു കണക്കിലെടുത്താണ് മുൻ നിർദേശങ്ങൾ ലഘൂകരിക്കാൻ യുഎസ് തയാറായത്.