ഇസ്ലാമാബാദ്: തനിക്ക് അയോഗ്യത കല്പിച്ച സുപ്രീംകോടതി വിധിക്കെതിരേ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സമർപ്പിച്ച റിവ്യൂ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. അഞ്ചംഗ ബെഞ്ച് രൂപീകരിക്കണമെന്ന ഹർജിയിലെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. പാനമഗേറ്റ് അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണു സുപ്രീംകോടതി ഷരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചത്. ഇതെത്തുടർന്നു ഷരീഫ് പ്രധാനമന്ത്രി പദം രാജിവച്ചു.
ഷരീഫിനും മക്കൾക്കുമെതിരേ അഴിമതിക്കേസ് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഷരീഫിനു പുറമേ മക്കളായ ഹസൻ, ഹുസൈൻ, മറിയം മരുമകൻ മുഹമ്മദ് സഫ്ദർ എന്നിവരും റിവ്യൂ ഹർജി നൽകിയിരുന്നു.
ഷരീഫിനും മക്കൾക്കുമെതിരേ അഴിമതിക്കേസ് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഷരീഫിനു പുറമേ മക്കളായ ഹസൻ, ഹുസൈൻ, മറിയം മരുമകൻ മുഹമ്മദ് സഫ്ദർ എന്നിവരും റിവ്യൂ ഹർജി നൽകിയിരുന്നു.