ബെയ്ജിംഗ്: ടിബറ്റിലെ വിവരശേഖരണ കേന്ദ്രത്തിൽ രേഖകൾ പുതുക്കുന്നതിനാൽ ബ്രഹ്മപുത്ര നദിയുടെ ഗതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനാകില്ലെന്നും സിക്കിമിലെ നാഥുല ചുര ത്തിലൂടെയുള്ള കൈലാസ-മാനസസരോവർ യാത്രയെക്കുറിച്ച് ചർച്ചചെയ്യാമെന്നും ചൈന.
2006 ലെ ഉഭയകക്ഷിസമ്മതപ്രകാരം നദികളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യയുമായി കൈമാറിവരികയായിരുന്നു. എന്നാൽ, ചില മാറ്റങ്ങൾ വരുത്തിയിട്ടുള്ളതിനാൽ പുതുക്കിയ രേഖകൾ ലഭിക്കാൻ കാലതാമസമുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഗെംഗ് ചുവാംഗ് പറഞ്ഞു.
ഉഭയകക്ഷി കരാർ പ്രകാരം സത്ലജ്, ബ്രഹ്മപുത്ര നദികളുടെ ഗതിയെക്കുറിച്ചു വിവരങ്ങൾ ഈ വർഷം ചൈന കൈമാറിയിട്ടില്ലെന്ന് ഓഗസ്റ്റ് 18ന് ഇന്ത്യൻ വിദേശകാര്യവക്താവ് രവീഷ്കുമാർ പറഞ്ഞിരുന്നു.
ബ്രഹ്മപുത്രയിൽ ചൈന മൂന്ന് അണക്കെട്ടുകൾ നിർമിച്ചുവരികയാണ്. 2015 ഒക്ടോബറിൽ ആദ്യമായി ഒരു ഡാം നിർമിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങി. ഇതുവഴി ഇന്ത്യയിലേക്കുള്ള നീരൊഴുക്കു നിലച്ചു. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ വെള്ളം സംഭരിക്കാനല്ല, വൈദ്യുതി ഉത്പാദിപ്പിക്കാനാണു ഡാം നിർമിക്കുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം.
2006 ലെ ഉഭയകക്ഷിസമ്മതപ്രകാരം നദികളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യയുമായി കൈമാറിവരികയായിരുന്നു. എന്നാൽ, ചില മാറ്റങ്ങൾ വരുത്തിയിട്ടുള്ളതിനാൽ പുതുക്കിയ രേഖകൾ ലഭിക്കാൻ കാലതാമസമുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഗെംഗ് ചുവാംഗ് പറഞ്ഞു.
ഉഭയകക്ഷി കരാർ പ്രകാരം സത്ലജ്, ബ്രഹ്മപുത്ര നദികളുടെ ഗതിയെക്കുറിച്ചു വിവരങ്ങൾ ഈ വർഷം ചൈന കൈമാറിയിട്ടില്ലെന്ന് ഓഗസ്റ്റ് 18ന് ഇന്ത്യൻ വിദേശകാര്യവക്താവ് രവീഷ്കുമാർ പറഞ്ഞിരുന്നു.
ബ്രഹ്മപുത്രയിൽ ചൈന മൂന്ന് അണക്കെട്ടുകൾ നിർമിച്ചുവരികയാണ്. 2015 ഒക്ടോബറിൽ ആദ്യമായി ഒരു ഡാം നിർമിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങി. ഇതുവഴി ഇന്ത്യയിലേക്കുള്ള നീരൊഴുക്കു നിലച്ചു. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ വെള്ളം സംഭരിക്കാനല്ല, വൈദ്യുതി ഉത്പാദിപ്പിക്കാനാണു ഡാം നിർമിക്കുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം.