ശ്രീനഗർ: കാഷ്മീരിൽ രണ്ടു ഹിസ്ബുൾ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഒരു ഭീകരനെ പിടികൂടി. കുൽഗാം ജില്ലയിലെ ഖുഡ്വാനിയിലായിരുന്നു ഏറ്റുമുട്ടൽ.
പ്രദേശത്ത് എത്തിയ സുരക്ഷാസൈനികർക്കു നേർക്ക് ഭീകരർ വെടിവയ്ക്കുകയായിരുന്നു. തുടർന്നു സൈന്യം നടത്തിയ വെടിവയ്പിലാണു രണ്ടു ഭീകരർ കൊല്ലപ്പെട്ടത്. ദാവൂദ് അഹമ്മദ് അല്ലായി, സയാർ അഹമ്മദ് വാനി എന്നീ ഭീകരരാണു കൊല്ലപ്പെട്ടത്. നിരവധി ഭീകരാക്രമണങ്ങളിൽ ഇവർ പങ്കാളികളായിരുന്നു. ആരിഫ് അഹമ്മദ് സോഫി ആണു കീഴടങ്ങിയ ഭീകരൻ. പോലീസും കരസേനയും സിആർപിഎഫും സംയുക്തമായാണു ഭീകരരെ നേരിടാനെത്തിയത്.
പ്രദേശത്ത് എത്തിയ സുരക്ഷാസൈനികർക്കു നേർക്ക് ഭീകരർ വെടിവയ്ക്കുകയായിരുന്നു. തുടർന്നു സൈന്യം നടത്തിയ വെടിവയ്പിലാണു രണ്ടു ഭീകരർ കൊല്ലപ്പെട്ടത്. ദാവൂദ് അഹമ്മദ് അല്ലായി, സയാർ അഹമ്മദ് വാനി എന്നീ ഭീകരരാണു കൊല്ലപ്പെട്ടത്. നിരവധി ഭീകരാക്രമണങ്ങളിൽ ഇവർ പങ്കാളികളായിരുന്നു. ആരിഫ് അഹമ്മദ് സോഫി ആണു കീഴടങ്ങിയ ഭീകരൻ. പോലീസും കരസേനയും സിആർപിഎഫും സംയുക്തമായാണു ഭീകരരെ നേരിടാനെത്തിയത്.