ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി മുൻകൂട്ടി നിശ്ചയിച്ചതിലും ഒരു വർഷം മുൻപേ പൂർത്തിയാക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. 2023 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കുമെന്നാണു മുൻനിശ്ചയിച്ചിരുന്നത്. എന്നാൽ, 2022 ഓഗസ്റ്റ് 15 തന്നെ പദ്ധതി പൂർത്തിയാക്കാനാണു ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തുടർച്ചയായ ട്രെയിൻ അപകടങ്ങളുടെ പേരിൽ രാജി സന്നദ്ധത അറിയിച്ച മുൻ റെയിൽവേ മന്ത്രി വകുപ്പു മാറിയതിനു ശേഷം പുതുയതായി ചുമതലയേറ്റ മന്ത്രിയാണ് ഗോയൽ. അതിവേഗ റെയിൽവേ ഇടനാഴിയുടെ നിർമാണം പുതിയതായി 4,000 തൊഴിലവസരങ്ങൾ നേരിട്ടും 20,000 തൊഴിലവസരങ്ങൾ പരോക്ഷമായും ഉണ്ടാക്കുമെന്നുമാണ് പീയൂഷ് ഗോയൽ ഇന്നലെ വ്യക്തമാക്കിയത്.
മറ്റു വികസിത രാജ്യങ്ങൾ തള്ളിക്കളഞ്ഞ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഇപ്പോഴും റെയിൽവേ പ്രവർത്തിക്കുന്നത്. എന്നാൽ, അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യൻ റെയിൽവേ രംഗത്തു വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി അവകാശപ്പെട്ടു.
ഇന്ത്യൻ വാഹന രംഗത്ത് മാരുതി 30 വർഷം മുൻപ് കൊണ്ടു വന്ന മാറ്റങ്ങളാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാകുന്നതോടെ വരാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. 500 കിലോ മീറ്റർ ദൂരമാണ് രണ്ടു മണിക്കൂർ കൊണ്ടു ബുള്ളറ്റ് ട്രെയിൻ താണ്ടുന്നത്. ബുള്ളറ്റ് ട്രെയിൻ യാത്ര ചെലവേറിയതാകും എന്ന തരത്തിൽ ഉൗഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, സർക്കാർ ഇതു കുറഞ്ഞ ചെലവിൽ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തുടർച്ചയായ ട്രെയിൻ അപകടങ്ങളുടെ പേരിൽ രാജി സന്നദ്ധത അറിയിച്ച മുൻ റെയിൽവേ മന്ത്രി വകുപ്പു മാറിയതിനു ശേഷം പുതുയതായി ചുമതലയേറ്റ മന്ത്രിയാണ് ഗോയൽ. അതിവേഗ റെയിൽവേ ഇടനാഴിയുടെ നിർമാണം പുതിയതായി 4,000 തൊഴിലവസരങ്ങൾ നേരിട്ടും 20,000 തൊഴിലവസരങ്ങൾ പരോക്ഷമായും ഉണ്ടാക്കുമെന്നുമാണ് പീയൂഷ് ഗോയൽ ഇന്നലെ വ്യക്തമാക്കിയത്.
മറ്റു വികസിത രാജ്യങ്ങൾ തള്ളിക്കളഞ്ഞ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഇപ്പോഴും റെയിൽവേ പ്രവർത്തിക്കുന്നത്. എന്നാൽ, അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യൻ റെയിൽവേ രംഗത്തു വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി അവകാശപ്പെട്ടു.
ഇന്ത്യൻ വാഹന രംഗത്ത് മാരുതി 30 വർഷം മുൻപ് കൊണ്ടു വന്ന മാറ്റങ്ങളാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാകുന്നതോടെ വരാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. 500 കിലോ മീറ്റർ ദൂരമാണ് രണ്ടു മണിക്കൂർ കൊണ്ടു ബുള്ളറ്റ് ട്രെയിൻ താണ്ടുന്നത്. ബുള്ളറ്റ് ട്രെയിൻ യാത്ര ചെലവേറിയതാകും എന്ന തരത്തിൽ ഉൗഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, സർക്കാർ ഇതു കുറഞ്ഞ ചെലവിൽ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.