പ്യോംഗ്യാംഗ്: ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിന്റെ പേരിൽ യുഎൻ രക്ഷാസിമിതി കൂടുതൽ ഉപരോധങ്ങളേർപ്പെടുത്തിയാൽ കടുത്തരീതിയിൽ പ്രതികരിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കി. കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള പ്രമേയത്തിൽ ആറു ദിവസത്തിനകം രക്ഷാസമിതിയിൽ വോട്ടെടുപ്പു വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
ഉപരോധം ശക്തമാക്കിയാൽ അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്നാണ് ഉത്തര കൊറിയൻ വിദേശകാര്യമന്ത്രാലയം ഇതിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പു നല്‍കിയത്.
ഉത്തരകൊറിയയ്ക്ക് എണ്ണയും പ്രകൃതിവാതകവും നല്‍കുന്നത് നിർത്തുക, അവരുടെ വിദേശത്തുള്ള എല്ലാ സാന്പത്തിക ആസ്തികളും മരവിപ്പിക്കുക തുടങ്ങിയവ അടക്കമുള്ള കടുത്ത ഉപരോധങ്ങൾക്കാണ് അമേരിക്ക നീക്കം നടത്തുന്നത്.
എണ്ണ ലഭിക്കാതായാൽ ഉത്തരകൊറിയ ഏറെ കഷ്ടത്തിലാകും. അവർക്കു വേണ്ട എണ്ണയുടെ ഭൂരിഭാഗവും ചൈനയാണു നല്‍കുന്നത്. റഷ്യയും ഒരു ചെറിയ വിഹിതം നല്‍കുന്നുണ്ട്.
രക്ഷാസമിതിയിലെ സ്ഥിരാംഗവും ഉത്തരകൊറിയയുടെ സുഹൃത്തുമായ ചൈന അമേരിക്കൻ നീക്കത്തെ അനുകൂലിക്കുമോയെന്നു വ്യക്തമല്ല. ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണത്തിനു പിന്നാലെ രക്ഷാസമിതി ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കു ചൈനയുടെ പിന്തുണയുണ്ടായിരുന്നു. ഉപരോധങ്ങൾക്കൊണ്ട് ഉത്തരകൊറിയ മിസൈൽ പദ്ധതി അവസാനിപ്പിക്കില്ലെന്നും ചർച്ചയാണു പോംവഴിയെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞിരുന്നു. നയതന്ത്രമാണു പരിഹാരമെന്നു ജർമൻ ചാൻസലർ ആംഗല മെർക്കലും ഞായറാഴ്ച പറഞ്ഞു.
ഉപരോധം ശക്തമാക്കിയാൽ അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്നാണ് ഉത്തര കൊറിയൻ വിദേശകാര്യമന്ത്രാലയം ഇതിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പു നല്‍കിയത്.
ഉത്തരകൊറിയയ്ക്ക് എണ്ണയും പ്രകൃതിവാതകവും നല്‍കുന്നത് നിർത്തുക, അവരുടെ വിദേശത്തുള്ള എല്ലാ സാന്പത്തിക ആസ്തികളും മരവിപ്പിക്കുക തുടങ്ങിയവ അടക്കമുള്ള കടുത്ത ഉപരോധങ്ങൾക്കാണ് അമേരിക്ക നീക്കം നടത്തുന്നത്.
എണ്ണ ലഭിക്കാതായാൽ ഉത്തരകൊറിയ ഏറെ കഷ്ടത്തിലാകും. അവർക്കു വേണ്ട എണ്ണയുടെ ഭൂരിഭാഗവും ചൈനയാണു നല്‍കുന്നത്. റഷ്യയും ഒരു ചെറിയ വിഹിതം നല്‍കുന്നുണ്ട്.
രക്ഷാസമിതിയിലെ സ്ഥിരാംഗവും ഉത്തരകൊറിയയുടെ സുഹൃത്തുമായ ചൈന അമേരിക്കൻ നീക്കത്തെ അനുകൂലിക്കുമോയെന്നു വ്യക്തമല്ല. ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണത്തിനു പിന്നാലെ രക്ഷാസമിതി ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കു ചൈനയുടെ പിന്തുണയുണ്ടായിരുന്നു. ഉപരോധങ്ങൾക്കൊണ്ട് ഉത്തരകൊറിയ മിസൈൽ പദ്ധതി അവസാനിപ്പിക്കില്ലെന്നും ചർച്ചയാണു പോംവഴിയെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞിരുന്നു. നയതന്ത്രമാണു പരിഹാരമെന്നു ജർമൻ ചാൻസലർ ആംഗല മെർക്കലും ഞായറാഴ്ച പറഞ്ഞു.