ബര്‍ലിന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ കണ്ണീർവാതക ആക്രമണം നടന്നതായി സംശയം. ആറു പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ടെര്‍മിനല്‍ ഒന്നിലെ ചെക്ഇന്‍ ഡെസ്കില്‍ അജ്ഞാതര്‍ ചൊറിച്ചിലുണ്ടാകുന്ന വസ്തു സ്പ്രേ ചെയ്യുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് താത്കാലികമായി അടച്ച ചെക്ഇന്‍ കൗണ്ടറുകള്‍ പിന്നീട് തുറന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നു വിമാനത്താവള അധികൃതര്‍ പറഞ്ഞു.