വാഷിംഗ്ടൺ ഡിസി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന അമേരിക്കൻ സന്ദർശനം തുടങ്ങി. ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) നേതാക്കളായ സാം പിട്രോദ, സൗധ് സിംഗ് എന്നിവർ രാഹുലിനെ സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ സ്വീകരിച്ചു.
അന്തർദേശീയ സൈദ്ധാന്തികർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. വിദേശ ഇന്ത്യക്കാരുമായി സംവദിക്കും. കലിഫോർണിയ സർവകലാശാലയിലെ വിദ്യാർഥികളുമായുള്ള സംവാദമാണ് രാഹുലിന്റെ ആദ്യ പരിപാടി. ‘ഇന്ത്യ അറ്റ് 70: മുന്നോട്ടുള്ള വഴികളിലെ പ്രതിഫലനങ്ങൾ’ എന്ന വിഷയത്തിൽ രാഹുൽ പ്രസംഗിക്കും.
പരിപാടിക്കു ദിവസങ്ങൾക്കു മുന്പേ സദസ് നിറഞ്ഞെന്നും ഇനി ഇരിപ്പിടമില്ലെന്നും സംഘാടകർ അറിയിച്ചിരുന്നു. 1949ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു പ്രസംഗിച്ച അതേ വേദിയിലാണ് രാഹുലും പ്രസംഗിക്കു ന്നുന്നത്. സാൻ ഫ്രാൻസിസ്കോ, ലോസ് ആഞ്ചലസ്, ആസ്പെൻ ഇൻസ്റ്റിറ്റ്യൂട്ട്, വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, പ്രിൻസ്ടൺ സർവകലാശാല എന്നിവിടങ്ങളിലെ വിവിധ പരിപാടികളിലും രാഹുൽ പങ്കെടുക്കും.
അന്തർദേശീയ സൈദ്ധാന്തികർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. വിദേശ ഇന്ത്യക്കാരുമായി സംവദിക്കും. കലിഫോർണിയ സർവകലാശാലയിലെ വിദ്യാർഥികളുമായുള്ള സംവാദമാണ് രാഹുലിന്റെ ആദ്യ പരിപാടി. ‘ഇന്ത്യ അറ്റ് 70: മുന്നോട്ടുള്ള വഴികളിലെ പ്രതിഫലനങ്ങൾ’ എന്ന വിഷയത്തിൽ രാഹുൽ പ്രസംഗിക്കും.
പരിപാടിക്കു ദിവസങ്ങൾക്കു മുന്പേ സദസ് നിറഞ്ഞെന്നും ഇനി ഇരിപ്പിടമില്ലെന്നും സംഘാടകർ അറിയിച്ചിരുന്നു. 1949ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു പ്രസംഗിച്ച അതേ വേദിയിലാണ് രാഹുലും പ്രസംഗിക്കു ന്നുന്നത്. സാൻ ഫ്രാൻസിസ്കോ, ലോസ് ആഞ്ചലസ്, ആസ്പെൻ ഇൻസ്റ്റിറ്റ്യൂട്ട്, വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, പ്രിൻസ്ടൺ സർവകലാശാല എന്നിവിടങ്ങളിലെ വിവിധ പരിപാടികളിലും രാഹുൽ പങ്കെടുക്കും.