ഡാളസ്: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് വീട്ടിലുണ്ടായ വെടിവയ്പിൽ അക്രമിയടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഡാളസിനു സമീപം പ്ലാനോയിൽ വീട്ടിൽ പാർട്ടി നടക്കുന്നതിനിടെയായിരുന്നു വെടിവയ്പെന്നു റിപ്പോർട്ടുണ്ട്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി. വീടു തുറന്നപ്പോൾ കൊലപാതകിയെന്നു കരുതുന്നയാളെ കണ്ടെന്നും ഉടൻ വെടിവച്ചുകൊന്നുവെന്നും പോലീസ് അറിയിച്ചു. മരിച്ചവരുടെ വിവരങ്ങളോ, കൊലപാതകത്തിന്റെ കാരണമോ വ്യക്തമല്ല. മരിച്ച എല്ലാവരും യുവാക്കളാണ്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി. വീടു തുറന്നപ്പോൾ കൊലപാതകിയെന്നു കരുതുന്നയാളെ കണ്ടെന്നും ഉടൻ വെടിവച്ചുകൊന്നുവെന്നും പോലീസ് അറിയിച്ചു. മരിച്ചവരുടെ വിവരങ്ങളോ, കൊലപാതകത്തിന്റെ കാരണമോ വ്യക്തമല്ല. മരിച്ച എല്ലാവരും യുവാക്കളാണ്.