മയാമി: കരീബിയൻ ദ്വീപുകളെയും ക്യൂബയെയും തകർത്തെറിഞ്ഞ ഇർമ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാനത്തു വീശിത്തുടങ്ങി. കനത്ത മഴയും കാറ്റും ജനജീവിതം ദുഃസഹമാക്കി.
ഇതിനകം മൂന്നു മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. മൺറോ കൗണ്ടിയിൽ ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഹാർഡി കൗണ്ടിയിൽ കാർ തകർന്നു രണ്ടുപേർകൂടി മരിച്ചെന്ന് എബിസി ന്യൂസ് റിപ്പോർട്ടു ചെയ്തു. സംസ്ഥാനത്തിന്റെ തെക്കുഭാഗത്തായുള്ള ഫ്ളോറിഡ കീസിൽ 208 കിലോമീറ്റർ വേഗത്തിലാണ് കൊടുങ്കാറ്റെത്തിയത്. തുടർന്നു കനത്ത മഴയുണ്ടായി.
കൊടുങ്കാറ്റിനെ നേരിടുന്നതിന്റെ മുന്നൊരുക്കമായി ഫ്ളോറിഡയിൽനിന്ന് 66 ലക്ഷം ജനങ്ങ ലോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിരുന്നു. അയൽ സംസ്ഥാനമായ ജോർജിയയുടെ തലസ്ഥാനമായ അറ്റ്ലാന്റയിലേക്കാണ് കൂടുതൽപേരും രക്ഷപ്പെട്ടത്.
ഭൂരിഭാഗം ജനങ്ങളും ഒഴിഞ്ഞുപോയതിനാലും അവശേഷിക്കുന്നവർ പുറത്തിറങ്ങാത്തതിനാലും മയാമി, ടാംപ നഗരങ്ങൾ വിജനമായി. ഫ്ളോറിഡയിൽ 400ഷെൽട്ടറുകളിലായി 72,000 പേരെ പാർപ്പിച്ചിട്ടുണ്ടെന്നു ഗവർണറുടെ ഓഫീസ് അറിയിച്ചു.
കാറ്റഗറി മൂന്നിലേക്കു താഴ്ത്തപ്പെട്ട ഇർമ ഫ്ളോറിഡയോട് അടുത്തപ്പോൾ ശക്തമായതിനെ തുടർന്ന് കാറ്റഗറി നാലിലേക്ക് ഉയർത്തിയതായി അമേരിക്കയിലെ ഹരിക്കേൻ സെന്റർ അറിയിച്ചു. ചുഴലിക്കൊടുങ്കാറ്റിന്റെ കേന്ദ്രത്തിന് 30 മുതൽ 65 വരെ കിലോമീറ്റർ വ്യാസമുണ്ട്.
ഇർമ കെടുതിയിൽ കരീബിയനിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. സെന്റ് മാർട്ടിൻ ദ്വീപുകളിൽനിന്ന് ഒഴിപ്പിച്ചു മാറ്റപ്പെട്ടവരിൽ 60 ഇന്ത്യക്കാരും ഉൾപ്പെടുന്നു.
ഫ്ളോറിഡയിലെ ഇന്ത്യക്കാരുടെ സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ഇന്ത്യൻ എംബസി ആരംഭിച്ചിട്ടുണ്ട്.
1,20,000 ഇന്ത്യക്കാർ സംസ്ഥാനത്തുണ്ടെന്നാണു കണക്ക്. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾ കൊടുങ്കാറ്റ് ഭീഷണി നേരിടുന്ന മയാമി, ഫോർട്ട് ലോണ്ടർഡേൽ, ടാംപാ എന്നിവിടങ്ങളിലാണ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കാനായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ സന്ദീപ് ചക്രവർത്തി അറ്റ്ലാന്റയിലെത്തി. ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൊടുങ്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിലയിരുത്തി.
അമേരിക്കയുടെ അധീനതയിയിലുള്ള കരീബിയൻ ദ്വീപുകളായ പ്യൂർട്ടോറികോ, യുഎസ് വിർജിൻ ദ്വീപുകൾ എന്നിവിടങ്ങളിലും, ഫ്ളോറിഡ അടക്കമുള്ള സംസ്ഥാനങ്ങളിലുമായി 7,400 പട്ടാളക്കാരെ വിന്യസിച്ചു. 140 വിമാനങ്ങൾ, 650 ട്രക്കുകൾ, 150 ബോട്ടുകൾ എന്നിവ അധികമായി തയാറാക്കി നിർത്തിയിട്ടുണ്ടെന്നും പെന്റഗൺ അറിയിച്ചു.
ഇതിനകം മൂന്നു മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. മൺറോ കൗണ്ടിയിൽ ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഹാർഡി കൗണ്ടിയിൽ കാർ തകർന്നു രണ്ടുപേർകൂടി മരിച്ചെന്ന് എബിസി ന്യൂസ് റിപ്പോർട്ടു ചെയ്തു. സംസ്ഥാനത്തിന്റെ തെക്കുഭാഗത്തായുള്ള ഫ്ളോറിഡ കീസിൽ 208 കിലോമീറ്റർ വേഗത്തിലാണ് കൊടുങ്കാറ്റെത്തിയത്. തുടർന്നു കനത്ത മഴയുണ്ടായി.
കൊടുങ്കാറ്റിനെ നേരിടുന്നതിന്റെ മുന്നൊരുക്കമായി ഫ്ളോറിഡയിൽനിന്ന് 66 ലക്ഷം ജനങ്ങ ലോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിരുന്നു. അയൽ സംസ്ഥാനമായ ജോർജിയയുടെ തലസ്ഥാനമായ അറ്റ്ലാന്റയിലേക്കാണ് കൂടുതൽപേരും രക്ഷപ്പെട്ടത്.
ഭൂരിഭാഗം ജനങ്ങളും ഒഴിഞ്ഞുപോയതിനാലും അവശേഷിക്കുന്നവർ പുറത്തിറങ്ങാത്തതിനാലും മയാമി, ടാംപ നഗരങ്ങൾ വിജനമായി. ഫ്ളോറിഡയിൽ 400ഷെൽട്ടറുകളിലായി 72,000 പേരെ പാർപ്പിച്ചിട്ടുണ്ടെന്നു ഗവർണറുടെ ഓഫീസ് അറിയിച്ചു.
കാറ്റഗറി മൂന്നിലേക്കു താഴ്ത്തപ്പെട്ട ഇർമ ഫ്ളോറിഡയോട് അടുത്തപ്പോൾ ശക്തമായതിനെ തുടർന്ന് കാറ്റഗറി നാലിലേക്ക് ഉയർത്തിയതായി അമേരിക്കയിലെ ഹരിക്കേൻ സെന്റർ അറിയിച്ചു. ചുഴലിക്കൊടുങ്കാറ്റിന്റെ കേന്ദ്രത്തിന് 30 മുതൽ 65 വരെ കിലോമീറ്റർ വ്യാസമുണ്ട്.
ഇർമ കെടുതിയിൽ കരീബിയനിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. സെന്റ് മാർട്ടിൻ ദ്വീപുകളിൽനിന്ന് ഒഴിപ്പിച്ചു മാറ്റപ്പെട്ടവരിൽ 60 ഇന്ത്യക്കാരും ഉൾപ്പെടുന്നു.
ഫ്ളോറിഡയിലെ ഇന്ത്യക്കാരുടെ സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ഇന്ത്യൻ എംബസി ആരംഭിച്ചിട്ടുണ്ട്.
1,20,000 ഇന്ത്യക്കാർ സംസ്ഥാനത്തുണ്ടെന്നാണു കണക്ക്. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾ കൊടുങ്കാറ്റ് ഭീഷണി നേരിടുന്ന മയാമി, ഫോർട്ട് ലോണ്ടർഡേൽ, ടാംപാ എന്നിവിടങ്ങളിലാണ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കാനായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ സന്ദീപ് ചക്രവർത്തി അറ്റ്ലാന്റയിലെത്തി. ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൊടുങ്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിലയിരുത്തി.
അമേരിക്കയുടെ അധീനതയിയിലുള്ള കരീബിയൻ ദ്വീപുകളായ പ്യൂർട്ടോറികോ, യുഎസ് വിർജിൻ ദ്വീപുകൾ എന്നിവിടങ്ങളിലും, ഫ്ളോറിഡ അടക്കമുള്ള സംസ്ഥാനങ്ങളിലുമായി 7,400 പട്ടാളക്കാരെ വിന്യസിച്ചു. 140 വിമാനങ്ങൾ, 650 ട്രക്കുകൾ, 150 ബോട്ടുകൾ എന്നിവ അധികമായി തയാറാക്കി നിർത്തിയിട്ടുണ്ടെന്നും പെന്റഗൺ അറിയിച്ചു.