വത്തിക്കാൻ സിറ്റി: ഇറ്റാലിയൻ കർദിനാൾ വെലേസിയോ ഡി പവോളിസ് (81) ശനിയാഴ്ച റോമിൽ അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 40 വർഷം റോമിൽ ദൈവശാസ്ത്രവും കാനൻ നിയമവും പഠിപ്പിച്ചിരുന്നു. ആത്മീയം, കാനൻ നിയമം, ശാസ്ത്ര വിഷയങ്ങൾ എന്നിവയിൽ ഇരുന്നൂറിലധികം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും രചിച്ചു.
ഇറ്റലിയിലെ സൊണ്ണിനോയിൽ ജനിച്ച അദ്ദേഹം 1958ൽ സെന്റ് ചാൾസ് ബൊറോമയോ സന്യാസസഭയിൽ അംഗമായി.1961ൽ വൈദികപട്ടം സ്വീകരിച്ചു. 2004ൽ ബിഷപ്പായി അഭിഷിക്തനായി. 2008ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ സാന്പത്തികകാര്യ സമിതിയുടെ പ്രിഫെക്ചറായി നിയമിച്ചു. 2010ലാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്.
കർദിനാൾ പവോളിസിന്റെ വിയോഗത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി.
ഇറ്റലിയിലെ സൊണ്ണിനോയിൽ ജനിച്ച അദ്ദേഹം 1958ൽ സെന്റ് ചാൾസ് ബൊറോമയോ സന്യാസസഭയിൽ അംഗമായി.1961ൽ വൈദികപട്ടം സ്വീകരിച്ചു. 2004ൽ ബിഷപ്പായി അഭിഷിക്തനായി. 2008ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ സാന്പത്തികകാര്യ സമിതിയുടെ പ്രിഫെക്ചറായി നിയമിച്ചു. 2010ലാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്.
കർദിനാൾ പവോളിസിന്റെ വിയോഗത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി.