സാള്‍ട്ട് ലേക് കൈമാറി

11:36 PM Sep 10, 2017 | Deepika.com
കോല്‍ക്കത്ത: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് കലാശപ്പോരാട്ടം നടക്കുന്ന കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം പശ്ചിമബംഗാള്‍ സര്‍ക്കാര്‍, പ്രാദേശിക സംഘാടക സമിതിക്കു കൈമാറി. ഫിഫയുടെ ഫുൾ മാര്‍ക്ക് ലഭിച്ച സ്റ്റേഡിയം ലോകകപ്പ് പ്രമാണിച്ച് നവീകരിക്കുകയായിരുന്നു. ഇതിനു വേണ്ടി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ 100 കോടിയാണ് മുതല്‍മുടക്കിയത്. ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയാണ് വേദി ലോക്കല്‍ സമിതിക്കു കൈമാറിയത്.

ഫൈവ് സ്റ്റാര്‍ ഹോട്ടലിന്‍റെ പ്രത്യേകതകളാണ് സ്‌റ്റേഡിയത്തിനുള്ളതെന്ന് സെപ്പി പറഞ്ഞു. സ്‌റ്റേഡിയം ഒരു മ്യൂസിയമായി ഉപയോഗിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഫൈനല്‍ നടത്താനുള്ള എല്ലാ യോഗ്യതയും ഈ സ്‌റ്റേഡിയത്തിനുണ്ടെന്നും ലോകത്തെ മറ്റ് ഏതു മികച്ച സ്‌റ്റേഡിയവുമായി താരതമ്യം ചെയ്യാന്‍ സാധിക്കുന്നതുമാണെന്നും സെപ്പി കൂട്ടിച്ചേര്‍ത്തു.
സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍വഹിക്കും. 1,20,000 പേര്‍ക്ക് ഇരിക്കാമായിരുന്ന സ്റ്റേഡിയത്തിന്‍റെ കപ്പാസിറ്റി ഫിഫയുടെ സുരക്ഷാ മാനദണ്ഡമനുസരിച്ച് 66,687 ആയി ചുരുക്കി. 80000 പേരെ ഉള്‍ക്കൊള്ളാമെങ്കിലും മാനദണ്ഡമനുസരിച്ചുള്ള ആള്‍ക്കാരെ മാത്രമേ സ്റ്റേഡിയത്തില്‍ കയറ്റൂ. എട്ടു മിനിറ്റിനുള്ളില്‍ കാണികളെ ഒഴിപ്പിക്കാനാകുമെന്നതാണ് സ്റ്റേഡിയത്തിന്‍റെ വലിയ പ്രത്യേകത. സ്റ്റേഡിയത്തിന്‍റെ 95 ശതമാനം ജോലികളും പൂര്‍ത്തിയായി.