മയാമി: കരീബിയൻ ദ്വീപുകളിലും ക്യൂബയിലും കനത്ത നാശം വിതച്ച ഇർമ ചുഴലിക്കൊടുങ്കാറ്റിൽനിന്നു രക്ഷപ്പെടാൻ യുഎസിലെ ഫ്ളോറിഡ നിവാസികൾ കൂട്ടപ്പലായനത്തിൽ. സംസ്ഥാനത്ത് ഇന്ന് പുലർച്ചെ ഇർമ വീശിത്തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച കാറ്റഗറി നാലിലേക്കു താഴ്ന്ന കൊടുങ്കാറ്റിനു വീണ്ടും ശക്തി കൂടിയതോടെ കാറ്റഗറി അഞ്ചിലേക്ക് ഉയർത്തി.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പലായനത്തിനാണ് ഇർമ കാരണമായിരിക്കുന്നത്. ഫ്ളോറിഡ സംസ്ഥാനത്തെ രണ്ടു കോടിയിലധികം വരുന്ന ജനങ്ങളും കുടിയൊഴിപ്പിക്കലിനു തയാറായിരിക്കാൻ ഗവർണർ റിക് സ്കോട്ട് നിർദേ ശിച്ചു. മയാമിയിലേത് അടക്കമുള്ള തീരപ്രദേശങ്ങളിൽനിന്ന് 56 ലക്ഷം ജനങ്ങൾ നിർബന്ധമാ യും ഒഴിയണമെന്ന് അധികൃ തർ ആവശ്യപ്പെട്ടു.
ഇർമയെ പേടിച്ച് നേരത്തേ തന്നെ പലരും ഒഴിഞ്ഞുപോകാൻ തുടങ്ങിയിരുന്നു. ഒഴിഞ്ഞുപോകാൻ പറ്റാത്തവർക്കായി നൂറുകണക്കിന് ദുരിതാശ്വാസകേന്ദ്രങ്ങൾ തുറന്നു. പലതും ആളുകളെക്കൊണ്ടു നിറഞ്ഞു.
കൊടുങ്കാറ്റിന്റെ വേഗത 260 കിലോമീറ്ററായതോടെയാണ് വീണ്ടും കാറ്റഗറി അഞ്ചിലേക്ക് ഉയർത്തിയത്. ഫ്ളോറിഡയോട് അടുക്കുന്തോറും വേഗം ഇനിയും കൂടുമെന്നു കരുതപ്പെടുന്ന കൊടുങ്കാറ്റ് കനത്ത നാശം വിതച്ചേക്കും.
അയൽസംസ്ഥാനമായ ജോർജിയയിലേക്കാണ് പലരും രക്ഷപ്പെടുന്നത്. ഇങ്ങോട്ടേക്കുള്ള റോഡുകളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങളെക്കൊണ്ടു നിറഞ്ഞു. പലയിടങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. വിമാനത്താവളങ്ങളിലും വലിയ തിരക്കനുഭവപ്പെട്ടു.
സെൻട്രൽ ക്യൂബയിലെ അഞ്ചു പ്രവിശ്യകളിൽ ഇന്നലെ കൊടുങ്കാറ്റ് വീശി. നാശനഷ്ടങ്ങൾ വിലയിരുത്തി വരുന്നേയുള്ളൂ. മുൻകരുതലായി 10 ലക്ഷം പേരെ ഒഴിപ്പിച്ചു മാറ്റിയിരുന്നു. കരീബിയൻ ദ്വീപുകളിലെ മരണസംഖ്യ 24 ആയി ഉയർന്നു.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പലായനത്തിനാണ് ഇർമ കാരണമായിരിക്കുന്നത്. ഫ്ളോറിഡ സംസ്ഥാനത്തെ രണ്ടു കോടിയിലധികം വരുന്ന ജനങ്ങളും കുടിയൊഴിപ്പിക്കലിനു തയാറായിരിക്കാൻ ഗവർണർ റിക് സ്കോട്ട് നിർദേ ശിച്ചു. മയാമിയിലേത് അടക്കമുള്ള തീരപ്രദേശങ്ങളിൽനിന്ന് 56 ലക്ഷം ജനങ്ങൾ നിർബന്ധമാ യും ഒഴിയണമെന്ന് അധികൃ തർ ആവശ്യപ്പെട്ടു.
ഇർമയെ പേടിച്ച് നേരത്തേ തന്നെ പലരും ഒഴിഞ്ഞുപോകാൻ തുടങ്ങിയിരുന്നു. ഒഴിഞ്ഞുപോകാൻ പറ്റാത്തവർക്കായി നൂറുകണക്കിന് ദുരിതാശ്വാസകേന്ദ്രങ്ങൾ തുറന്നു. പലതും ആളുകളെക്കൊണ്ടു നിറഞ്ഞു.
കൊടുങ്കാറ്റിന്റെ വേഗത 260 കിലോമീറ്ററായതോടെയാണ് വീണ്ടും കാറ്റഗറി അഞ്ചിലേക്ക് ഉയർത്തിയത്. ഫ്ളോറിഡയോട് അടുക്കുന്തോറും വേഗം ഇനിയും കൂടുമെന്നു കരുതപ്പെടുന്ന കൊടുങ്കാറ്റ് കനത്ത നാശം വിതച്ചേക്കും.
അയൽസംസ്ഥാനമായ ജോർജിയയിലേക്കാണ് പലരും രക്ഷപ്പെടുന്നത്. ഇങ്ങോട്ടേക്കുള്ള റോഡുകളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങളെക്കൊണ്ടു നിറഞ്ഞു. പലയിടങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. വിമാനത്താവളങ്ങളിലും വലിയ തിരക്കനുഭവപ്പെട്ടു.
സെൻട്രൽ ക്യൂബയിലെ അഞ്ചു പ്രവിശ്യകളിൽ ഇന്നലെ കൊടുങ്കാറ്റ് വീശി. നാശനഷ്ടങ്ങൾ വിലയിരുത്തി വരുന്നേയുള്ളൂ. മുൻകരുതലായി 10 ലക്ഷം പേരെ ഒഴിപ്പിച്ചു മാറ്റിയിരുന്നു. കരീബിയൻ ദ്വീപുകളിലെ മരണസംഖ്യ 24 ആയി ഉയർന്നു.