മയാമി: ഒരു കൊടുങ്കാറ്റിന്റെ ദുരിതം അവസാനിക്കുന്നതിനു മുന്പേ മറ്റൊന്നിനെക്കൂടി നേരിടേണ്ടിവന്നിരിക്കുകയാണ് കരീബിയനിലെ ചെറു ദ്വീപുകൾ. കാറ്റഗറി നാലിൽപെടുന്ന ഹൊസെ എന്ന ചുഴലിക്കൊടുങ്കാറ്റ് ദ്വീപുകളിൽ ഇന്നലെ വീശിത്തുടങ്ങി. ഹൊസെയുടെ വേഗത മണിക്കൂറിൽ 232 കിലോമീറ്റായി കുറഞ്ഞെങ്കിലും കാറ്റഗറി നാലിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കാറ്റഗറി അഞ്ചിൽപെട്ട ഇർമ നാശം വിതച്ച അതേ പാതയിൽതന്നെയാണ് ഹൊസെയും. ബർബുഡ, ആംഗ്വില, സെന്റ് മാർട്ടിൻ, സെന്റ് ബർത്തലോമി, വിർജിൻ ദ്വീപുകളെല്ലാം വീണ്ടുമൊരു കൊടുങ്കാറ്റ് ഭീഷണി നേരിടുന്നു. വരും ദിവസങ്ങളിൽ ഹൊ സെയുടെ ശക്തി കുറഞ്ഞേ ക്കുമെന്ന് കാലാവസ്ഥ നിരീ ക്ഷണ കേന്ദ്രങ്ങൾ പറഞ്ഞു. പക്ഷേ കനത്തമഴ ഉണ്ടാകും.
കാറ്റഗറി അഞ്ചിൽപെട്ട ഇർമ നാശം വിതച്ച അതേ പാതയിൽതന്നെയാണ് ഹൊസെയും. ബർബുഡ, ആംഗ്വില, സെന്റ് മാർട്ടിൻ, സെന്റ് ബർത്തലോമി, വിർജിൻ ദ്വീപുകളെല്ലാം വീണ്ടുമൊരു കൊടുങ്കാറ്റ് ഭീഷണി നേരിടുന്നു. വരും ദിവസങ്ങളിൽ ഹൊ സെയുടെ ശക്തി കുറഞ്ഞേ ക്കുമെന്ന് കാലാവസ്ഥ നിരീ ക്ഷണ കേന്ദ്രങ്ങൾ പറഞ്ഞു. പക്ഷേ കനത്തമഴ ഉണ്ടാകും.