ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഫ്ഗാൻ നയത്തിൽ കുറ്റപ്പെടുത്തലിനു വിധേയമായ പാക്കിസ്ഥാനെ കൈയ്യൊഴിയാതെ ചൈന. പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ അഫ്ഗാൻ പ്രശ്നത്തിനു സൈനികനടപടി പരിഹാരമല്ലെന്നു വ്യക്തമാക്കി.
തീവ്രവാദത്തിനെതിരേ പാക്കിസ്ഥാൻ സ്വീകരിക്കുന്ന നടപടികളെ ചില രാജ്യങ്ങൾ അംഗീകരിക്കുന്നില്ലെന്നും ചൈനീസ് മന്ത്രി പറഞ്ഞു. ചൈനകൂടി അംഗമായ ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ ഏതാനും ദിവസങ്ങൾക്കു മുന്പാണു പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകൾക്കെതിരേ പ്രഖ്യാപനം നടത്തിയത്. പാക്കിസ്ഥാനുമായുള്ള സൗഹൃദത്തിൽ ഉലച്ചിലില്ലെന്നാണു ചൈനയുടെ പുതിയ നിലപാടുകളിലൂടെ വ്യക്തമാകുന്നത്.
തീവ്രവാദത്തെ പാക്കിസ്ഥാൻ സഹായിക്കുന്നതായി അഫ്ഗാൻ നയത്തിൽ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. അഫ്ഗാനിലേക്ക് അധികമായി 3,500 സൈനികരെ അയയ്ക്കാനും തീരുമാനിച്ചു. പാക്കിസ്ഥാനുള്ള 2,250 ലക്ഷം ഡോളറിന്റെ സഹായം റദ്ദാക്കുന്നതായി ഈ ആഴ്ച അമേരിക്ക അറിയിക്കുകയും ചെയ്തു.
അഫ്ഗാനിലെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ ചർച്ചയാണു പരിഹാരമെന്നു ഖ്വാജ ആസിഫ് വാംഗുമായുള്ള ചർച്ചയ്ക്കുശേഷം പറഞ്ഞു. ഇക്കാര്യത്തിൽ ചൈന ക്രിയാത്മക സമീപനമാണു പുലർത്തുന്നത്. ചൈനയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ചേർന്ന് ഈ വർഷം തന്നെ ചർച്ചയ്ക്കു തുടക്കമിടുമെന്നും അദ്ദേഹം അറിയിച്ചു.
പാക് തീവ്രവാദസംഘടനകളെ കുറ്റപ്പെടുത്തുന്ന ബ്രിക്സ് പ്രഖ്യാപനത്തിൽ പങ്കുചേർന്ന ചൈന, പാക്കിസ്ഥാന്റെ തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളെ ചില രാജ്യങ്ങൾ അംഗീകരിക്കുന്നില്ലെന്നു പറഞ്ഞതു ശ്രദ്ധേയമായി. അമേരിക്കയെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞത്.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഏറ്റവും മികച്ച രീതിയിലാണ് പാക്കിസ്ഥാൻ പ്രവർത്തിക്കുന്നത്. ചില രാജ്യങ്ങൾ അതിനു മുഴുവൻ ക്രെഡിറ്റും കൊടുക്കാൻ തയാറാകണം. പാക്കിസ്ഥാൻ ചൈനയുടെ നല്ല സഹോദരനും ഉരുക്കുസുഹൃത്തുമാണ്. ചൈനയേക്കാൾ നന്നായി മറ്റാരും പാക്കിസ്ഥാനെ മനസിലാക്കുന്നില്ല- വാംഗ് പറഞ്ഞു.
തീവ്രവാദത്തിനെതിരേ പാക്കിസ്ഥാൻ സ്വീകരിക്കുന്ന നടപടികളെ ചില രാജ്യങ്ങൾ അംഗീകരിക്കുന്നില്ലെന്നും ചൈനീസ് മന്ത്രി പറഞ്ഞു. ചൈനകൂടി അംഗമായ ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ ഏതാനും ദിവസങ്ങൾക്കു മുന്പാണു പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകൾക്കെതിരേ പ്രഖ്യാപനം നടത്തിയത്. പാക്കിസ്ഥാനുമായുള്ള സൗഹൃദത്തിൽ ഉലച്ചിലില്ലെന്നാണു ചൈനയുടെ പുതിയ നിലപാടുകളിലൂടെ വ്യക്തമാകുന്നത്.
തീവ്രവാദത്തെ പാക്കിസ്ഥാൻ സഹായിക്കുന്നതായി അഫ്ഗാൻ നയത്തിൽ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. അഫ്ഗാനിലേക്ക് അധികമായി 3,500 സൈനികരെ അയയ്ക്കാനും തീരുമാനിച്ചു. പാക്കിസ്ഥാനുള്ള 2,250 ലക്ഷം ഡോളറിന്റെ സഹായം റദ്ദാക്കുന്നതായി ഈ ആഴ്ച അമേരിക്ക അറിയിക്കുകയും ചെയ്തു.
അഫ്ഗാനിലെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ ചർച്ചയാണു പരിഹാരമെന്നു ഖ്വാജ ആസിഫ് വാംഗുമായുള്ള ചർച്ചയ്ക്കുശേഷം പറഞ്ഞു. ഇക്കാര്യത്തിൽ ചൈന ക്രിയാത്മക സമീപനമാണു പുലർത്തുന്നത്. ചൈനയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ചേർന്ന് ഈ വർഷം തന്നെ ചർച്ചയ്ക്കു തുടക്കമിടുമെന്നും അദ്ദേഹം അറിയിച്ചു.
പാക് തീവ്രവാദസംഘടനകളെ കുറ്റപ്പെടുത്തുന്ന ബ്രിക്സ് പ്രഖ്യാപനത്തിൽ പങ്കുചേർന്ന ചൈന, പാക്കിസ്ഥാന്റെ തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളെ ചില രാജ്യങ്ങൾ അംഗീകരിക്കുന്നില്ലെന്നു പറഞ്ഞതു ശ്രദ്ധേയമായി. അമേരിക്കയെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞത്.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഏറ്റവും മികച്ച രീതിയിലാണ് പാക്കിസ്ഥാൻ പ്രവർത്തിക്കുന്നത്. ചില രാജ്യങ്ങൾ അതിനു മുഴുവൻ ക്രെഡിറ്റും കൊടുക്കാൻ തയാറാകണം. പാക്കിസ്ഥാൻ ചൈനയുടെ നല്ല സഹോദരനും ഉരുക്കുസുഹൃത്തുമാണ്. ചൈനയേക്കാൾ നന്നായി മറ്റാരും പാക്കിസ്ഥാനെ മനസിലാക്കുന്നില്ല- വാംഗ് പറഞ്ഞു.