ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനോടുള്ള തോൽവി തന്നെ തകർത്തുകളഞ്ഞെന്നും പ്രാർഥനയും യോഗയും മൂലമാണ് വീണ്ടും ജീവിതത്തിലേക്കു തിരിച്ചെത്തിയതെന്നും ഹില്ലരി ക്ലിന്റൺ. ന്യൂയോർക്കിലെ റിവർസൈഡ് പള്ളിയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ഹല്ലരി പരാജയത്തിന്റെ കയ്പ്പുനീരിനെക്കുറിച്ച് വിശദീകരിച്ചത്.
കഴിഞ്ഞവർഷം നവംബർ ഒന്പതിനാണ് ഹില്ലരിക്കുമേൽ ട്രംപിന്റെ വിജയം പ്രഖ്യാപിക്കപ്പെട്ടത്. അവസാനനിമിഷം വരെ വിജയിക്കുമെന്നാണ് കരുതിയിരുന്നതെന്ന് അവർ പറഞ്ഞു. പിറ്റേന്ന് കാറിൽ ഭർത്താവും മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റണൊപ്പം വീട്ടിലേക്കു മടങ്ങവേ തനിക്കു സംസാരിക്കാനുള്ള ശേഷി പോലുമില്ലായിരുന്നു. ആന്തരികോർജമെല്ലാം വറ്റിപ്പോയ അവസ്ഥയായിരുന്നു.
പരാജയത്തകർച്ച മറികടക്കാൻ പല മാർഗങ്ങളും അവലംബിച്ചു. അതിലൊന്നു പ്രാർഥനയായിരുന്നു. പിന്നെ യോഗയും ചെയ്തു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ശക്തമായ പിന്തുണയും ലഭിച്ചതായി ഹില്ലരി കൂട്ടിച്ചേർത്തു.
ഉറച്ച വിശ്വാസിയായ ഹില്ലരി, ജീവിതത്തിലെ പല ദുർഘട നിമിഷങ്ങളിലും തനിക്കു കരുത്തായിട്ടുള്ളത് പ്രാർഥനയാണെന്നു മുന്പും വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞവർഷം നവംബർ ഒന്പതിനാണ് ഹില്ലരിക്കുമേൽ ട്രംപിന്റെ വിജയം പ്രഖ്യാപിക്കപ്പെട്ടത്. അവസാനനിമിഷം വരെ വിജയിക്കുമെന്നാണ് കരുതിയിരുന്നതെന്ന് അവർ പറഞ്ഞു. പിറ്റേന്ന് കാറിൽ ഭർത്താവും മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റണൊപ്പം വീട്ടിലേക്കു മടങ്ങവേ തനിക്കു സംസാരിക്കാനുള്ള ശേഷി പോലുമില്ലായിരുന്നു. ആന്തരികോർജമെല്ലാം വറ്റിപ്പോയ അവസ്ഥയായിരുന്നു.
പരാജയത്തകർച്ച മറികടക്കാൻ പല മാർഗങ്ങളും അവലംബിച്ചു. അതിലൊന്നു പ്രാർഥനയായിരുന്നു. പിന്നെ യോഗയും ചെയ്തു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ശക്തമായ പിന്തുണയും ലഭിച്ചതായി ഹില്ലരി കൂട്ടിച്ചേർത്തു.
ഉറച്ച വിശ്വാസിയായ ഹില്ലരി, ജീവിതത്തിലെ പല ദുർഘട നിമിഷങ്ങളിലും തനിക്കു കരുത്തായിട്ടുള്ളത് പ്രാർഥനയാണെന്നു മുന്പും വെളിപ്പെടുത്തിയിട്ടുണ്ട്.