ന്യൂഡൽഹി: ഒറ്റയടിക്കു മൂന്നു തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടിയിരുന്ന രീതി വിലക്കിയ സുപ്രീംകോടതിയുടെ വിധിയിൽ സംശയങ്ങൾക്കു വകയില്ലെന്നു നിയമവിദഗ്ധർ. മുത്തലാഖ് അസാധുവാക്കിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്നു പേരുടെ ഭൂരിപക്ഷ വിധി അന്തിമമാണെന്ന് ഉന്നത നിയമജ്ഞർ വിശദീകരിച്ചു.
ഭൂരിപക്ഷ വിധിയാണ് ഭരണഘടനാ ബെഞ്ചിന്റെ മൊത്തത്തിലുള്ള വിധിയെന്നും മുത്തലാഖ് അസാധുവാക്കിക്കൊണ്ടുള്ള വിധിയിൽ ചീഫ് ജസ്റ്റീസ് അടക്കം അഞ്ചു ജഡ്ജിമാരും ഒപ്പുവച്ചിട്ടുണ്ടെന്നും ഇതേ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റീസ് കുര്യൻ ജോസഫ് ദീപികയോട് പറഞ്ഞു. ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട ഗൗരവമായ കാര്യങ്ങൾ വിലയിരുത്തി വിധി പറയാൻ സുപ്രീംകോടതി രൂപീകരിക്കുന്ന പ്രത്യേക ബെഞ്ചാണ് ഭരണഘടനാ ബെഞ്ചുകൾ.
സുപ്രീംകോടതിയിലെ ചുരുങ്ങിയത് അഞ്ചു ജഡ്ജിമാർ എങ്കിലും ഭരണഘടനാ ബെഞ്ചിൽ ഉണ്ടാകണം. അതിൽ കൂടുതൽ ജഡ്ജിമാരും ഉണ്ടാകാം. ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ് 145ൽ മൂന്നാം അനുച്ഛേദത്തിലാണ് ഇതിന് വ്യവസ്ഥയുള്ളത്. ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് ഗൗരവമായ ചോദ്യങ്ങൾ ഉയരുന്പോൾ തീരുമാനമെടുക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെന്നാണ് 145 (3)ൽ പറയുന്നതെന്ന് മുത്തലാഖ് പ്രശ്നത്തിൽ സുപ്രധാനവും നിർണായകവുമായ വിധി പ്രസ്താവം നടത്തിയ ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു.
ഭരണഘടനാ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് സുപ്രീം കോടതിയിലെ മുൻ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് ദീപികയോടു വിശദീകരിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ഭൂരിപക്ഷ വിധിയാണ് നടപ്പിലാകുക. ഭൂരിപക്ഷ വിധി സംബന്ധിച്ച് അന്തിമ ഉത്തരവ് ബെഞ്ചിന്റെ അധ്യക്ഷൻ തയാറാക്കും. ഇതിൽ എല്ലാ അംഗങ്ങളും ഒപ്പുവയ്ക്കും. മുത്തലാഖ് അസാധുവാക്കിയ ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിലുള്ള അന്തിമ ഉത്തരവിൽ ചീഫ് ജസ്റ്റീസും മറ്റ് നാല് ജഡ്ജിമാരും ഒപ്പുവച്ചു.
ഭരണഘടനാ ബെഞ്ചിന് യോജിപ്പിലെത്താൻ കഴിയാതെ വരുന്പോൾ ജഡ്ജിമാർക്ക് സ്വന്തം നിലയിൽ വിധിയെഴുതാൻ അവകാശമുണ്ട്. മുത്തലാഖ് വിഷയത്തിലും മൂന്നു വ്യത്യസ്ത വിധിപ്രസ്താവങ്ങൾ വന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മുത്തലാഖ് പ്രശ്നത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ മൂന്നു വിധിപ്രസ്താവങ്ങൾ ഉണ്ടായെങ്കിലും ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ എല്ലാവരും ഒപ്പുവച്ച ഉത്തരവാണ് അന്തിമമായി നടപ്പാകുക. ശേഷിച്ചതെല്ലാം കോടതിയുടെ നിർദേശങ്ങളും വിലയിരുത്തലുകളും അഭിപ്രായങ്ങളും ആകും. മുസ്ലിം വിവാഹവും വിവാഹമോചനവും സംബന്ധിച്ച പുതിയ നിയമനിർമാണം നടത്തണമെന്ന കേന്ദ്രസർക്കാരിനുള്ള നിർദേശവും ഇത്തരത്തിലുള്ള ഒന്നാണ്.
ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിന്റെ വിധിയോട് ജസ്റ്റീസ് എസ്. അബ്ദുൾ നസീറും യോജിച്ചു. ജസ്റ്റീസ് കുര്യൻ ജോസഫും ജസ്റ്റീസ് രോഹിംഗ്ടണ് എഫ്. നരിമാനും ചില കാര്യങ്ങളിൽ യോജിച്ചും മറ്റു ചിലതിൽ പാടെ വിയോജിച്ചും തികച്ചും വ്യത്യസ്തമായ വിധിപ്രസ്താവങ്ങളാണു നടത്തിയത്. ജസ്റ്റീസ് നരിമാന്റെ വിധിയോട്് യോജിക്കുകയായിരുന്നു ജസ്റ്റീസ് യു.യു. ലളിത്. എന്നാൽ, മുത്തലാഖ് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും അസാധുവുമാണെന്നതായിരുന്നു ഭൂരിപക്ഷ വിധി. ഫലത്തിൽ ഭൂരിപക്ഷ വിധിക്കു മാത്രമാണ് പ്രാബല്യമെന്ന് സുപ്രീംകോടതിയിലെ അഭിഭാഷകനായ പി.വി. ദിനേശ് ചൂണ്ടിക്കാട്ടി.
മുസ്ലിം വ്യക്തിനിയമം (ശരിയത്ത്) പ്രാബല്യത്തിലാക്കിയ 1987ലെ നിയമത്തിന്റെ പരിധിയും പരിമിതികളും തമ്മിലും ഭരണഘടനാ ബെഞ്ചിൽ വ്യത്യസ്ത സമീപനമാണ് ഉണ്ടായത്. 1987ലെ നിയമം സ്വേച്ഛാപരവും അനിയന്ത്രിതവുമാകാൻ പാടില്ലെന്ന ജസ്റ്റീസ് കുര്യൻ ജോസഫിന്റെ വിധിയിലെ അഭിപ്രായം ശ്രദ്ധേയവും വിഭിന്നവുമായി. മുസ്ലിം മതഗ്രന്ഥമായ ഖുറാൻ പഠിപ്പിക്കുന്ന തത്വങ്ങൾക്കും മുത്തലാഖ് എതിരാണെന്നതിൽ ഇദ്ദേഹത്തിന് സംശയമില്ലായിരുന്നു. എന്നാൽ, മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ വിലയിരുത്തൽ.
മുത്തലാഖ് പ്രശ്നത്തിൽ അന്തിമ തീർപ്പ് കൽപിക്കുന്നതിനുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ അഞ്ചു വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവരെ അംഗങ്ങളായി നിശ്ചയിച്ചതും അപൂർവതയായിരുന്നു. ഈ കേസിലെ ഭരണഘടനാ ബെഞ്ചിനെ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ നയിക്കുമെന്നും കഴിഞ്ഞ മേയ് പത്തിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റീസിനു പുറമെ ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, രോഹിംഗ്ടണ് എഫ്. നരിമാൻ, ഉദയ് ഉമേഷ് ലളിത് എന്ന യു.യു. ലളിത്, എസ്. അബ്ദുൾ നസീർ എന്നിവരായിരുന്നു അംഗങ്ങൾ.
കഴിഞ്ഞ വർഷം ജനുവരി 15ന് സുപ്രീം കോടതിയിലെ മൂന്നു ഭരണഘടനാ ബെഞ്ചുകളിലെ 15 ജഡ്ജിമാരുടെ സംയുക്ത യോഗം അന്നത്തെ ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ വിളിച്ചുചേർത്തത് ചരിത്രത്തിൽ ആദ്യമായിരുന്നു. ഭരണഘടനാ ബെഞ്ചുകളുടെ പ്രവർത്തനവും കടമകളും പ്രത്യേകമായി യോഗം വിലയിരുത്തിയിരുന്നു.
ജോർജ് കള്ളിവയലിൽ
ഭൂരിപക്ഷ വിധിയാണ് ഭരണഘടനാ ബെഞ്ചിന്റെ മൊത്തത്തിലുള്ള വിധിയെന്നും മുത്തലാഖ് അസാധുവാക്കിക്കൊണ്ടുള്ള വിധിയിൽ ചീഫ് ജസ്റ്റീസ് അടക്കം അഞ്ചു ജഡ്ജിമാരും ഒപ്പുവച്ചിട്ടുണ്ടെന്നും ഇതേ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റീസ് കുര്യൻ ജോസഫ് ദീപികയോട് പറഞ്ഞു. ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട ഗൗരവമായ കാര്യങ്ങൾ വിലയിരുത്തി വിധി പറയാൻ സുപ്രീംകോടതി രൂപീകരിക്കുന്ന പ്രത്യേക ബെഞ്ചാണ് ഭരണഘടനാ ബെഞ്ചുകൾ.
സുപ്രീംകോടതിയിലെ ചുരുങ്ങിയത് അഞ്ചു ജഡ്ജിമാർ എങ്കിലും ഭരണഘടനാ ബെഞ്ചിൽ ഉണ്ടാകണം. അതിൽ കൂടുതൽ ജഡ്ജിമാരും ഉണ്ടാകാം. ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ് 145ൽ മൂന്നാം അനുച്ഛേദത്തിലാണ് ഇതിന് വ്യവസ്ഥയുള്ളത്. ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് ഗൗരവമായ ചോദ്യങ്ങൾ ഉയരുന്പോൾ തീരുമാനമെടുക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെന്നാണ് 145 (3)ൽ പറയുന്നതെന്ന് മുത്തലാഖ് പ്രശ്നത്തിൽ സുപ്രധാനവും നിർണായകവുമായ വിധി പ്രസ്താവം നടത്തിയ ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു.
ഭരണഘടനാ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് സുപ്രീം കോടതിയിലെ മുൻ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് ദീപികയോടു വിശദീകരിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ഭൂരിപക്ഷ വിധിയാണ് നടപ്പിലാകുക. ഭൂരിപക്ഷ വിധി സംബന്ധിച്ച് അന്തിമ ഉത്തരവ് ബെഞ്ചിന്റെ അധ്യക്ഷൻ തയാറാക്കും. ഇതിൽ എല്ലാ അംഗങ്ങളും ഒപ്പുവയ്ക്കും. മുത്തലാഖ് അസാധുവാക്കിയ ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിലുള്ള അന്തിമ ഉത്തരവിൽ ചീഫ് ജസ്റ്റീസും മറ്റ് നാല് ജഡ്ജിമാരും ഒപ്പുവച്ചു.
ഭരണഘടനാ ബെഞ്ചിന് യോജിപ്പിലെത്താൻ കഴിയാതെ വരുന്പോൾ ജഡ്ജിമാർക്ക് സ്വന്തം നിലയിൽ വിധിയെഴുതാൻ അവകാശമുണ്ട്. മുത്തലാഖ് വിഷയത്തിലും മൂന്നു വ്യത്യസ്ത വിധിപ്രസ്താവങ്ങൾ വന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മുത്തലാഖ് പ്രശ്നത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ മൂന്നു വിധിപ്രസ്താവങ്ങൾ ഉണ്ടായെങ്കിലും ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ എല്ലാവരും ഒപ്പുവച്ച ഉത്തരവാണ് അന്തിമമായി നടപ്പാകുക. ശേഷിച്ചതെല്ലാം കോടതിയുടെ നിർദേശങ്ങളും വിലയിരുത്തലുകളും അഭിപ്രായങ്ങളും ആകും. മുസ്ലിം വിവാഹവും വിവാഹമോചനവും സംബന്ധിച്ച പുതിയ നിയമനിർമാണം നടത്തണമെന്ന കേന്ദ്രസർക്കാരിനുള്ള നിർദേശവും ഇത്തരത്തിലുള്ള ഒന്നാണ്.
ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിന്റെ വിധിയോട് ജസ്റ്റീസ് എസ്. അബ്ദുൾ നസീറും യോജിച്ചു. ജസ്റ്റീസ് കുര്യൻ ജോസഫും ജസ്റ്റീസ് രോഹിംഗ്ടണ് എഫ്. നരിമാനും ചില കാര്യങ്ങളിൽ യോജിച്ചും മറ്റു ചിലതിൽ പാടെ വിയോജിച്ചും തികച്ചും വ്യത്യസ്തമായ വിധിപ്രസ്താവങ്ങളാണു നടത്തിയത്. ജസ്റ്റീസ് നരിമാന്റെ വിധിയോട്് യോജിക്കുകയായിരുന്നു ജസ്റ്റീസ് യു.യു. ലളിത്. എന്നാൽ, മുത്തലാഖ് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും അസാധുവുമാണെന്നതായിരുന്നു ഭൂരിപക്ഷ വിധി. ഫലത്തിൽ ഭൂരിപക്ഷ വിധിക്കു മാത്രമാണ് പ്രാബല്യമെന്ന് സുപ്രീംകോടതിയിലെ അഭിഭാഷകനായ പി.വി. ദിനേശ് ചൂണ്ടിക്കാട്ടി.
മുസ്ലിം വ്യക്തിനിയമം (ശരിയത്ത്) പ്രാബല്യത്തിലാക്കിയ 1987ലെ നിയമത്തിന്റെ പരിധിയും പരിമിതികളും തമ്മിലും ഭരണഘടനാ ബെഞ്ചിൽ വ്യത്യസ്ത സമീപനമാണ് ഉണ്ടായത്. 1987ലെ നിയമം സ്വേച്ഛാപരവും അനിയന്ത്രിതവുമാകാൻ പാടില്ലെന്ന ജസ്റ്റീസ് കുര്യൻ ജോസഫിന്റെ വിധിയിലെ അഭിപ്രായം ശ്രദ്ധേയവും വിഭിന്നവുമായി. മുസ്ലിം മതഗ്രന്ഥമായ ഖുറാൻ പഠിപ്പിക്കുന്ന തത്വങ്ങൾക്കും മുത്തലാഖ് എതിരാണെന്നതിൽ ഇദ്ദേഹത്തിന് സംശയമില്ലായിരുന്നു. എന്നാൽ, മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ വിലയിരുത്തൽ.
മുത്തലാഖ് പ്രശ്നത്തിൽ അന്തിമ തീർപ്പ് കൽപിക്കുന്നതിനുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ അഞ്ചു വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവരെ അംഗങ്ങളായി നിശ്ചയിച്ചതും അപൂർവതയായിരുന്നു. ഈ കേസിലെ ഭരണഘടനാ ബെഞ്ചിനെ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ നയിക്കുമെന്നും കഴിഞ്ഞ മേയ് പത്തിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റീസിനു പുറമെ ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, രോഹിംഗ്ടണ് എഫ്. നരിമാൻ, ഉദയ് ഉമേഷ് ലളിത് എന്ന യു.യു. ലളിത്, എസ്. അബ്ദുൾ നസീർ എന്നിവരായിരുന്നു അംഗങ്ങൾ.
കഴിഞ്ഞ വർഷം ജനുവരി 15ന് സുപ്രീം കോടതിയിലെ മൂന്നു ഭരണഘടനാ ബെഞ്ചുകളിലെ 15 ജഡ്ജിമാരുടെ സംയുക്ത യോഗം അന്നത്തെ ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ വിളിച്ചുചേർത്തത് ചരിത്രത്തിൽ ആദ്യമായിരുന്നു. ഭരണഘടനാ ബെഞ്ചുകളുടെ പ്രവർത്തനവും കടമകളും പ്രത്യേകമായി യോഗം വിലയിരുത്തിയിരുന്നു.
ജോർജ് കള്ളിവയലിൽ