ബംഗളൂരു: അനധികൃത സ്വത്ത് സന്പാദനക്കേസിൽ തടവിൽ കഴിയവെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല ഹൊസുർ എംഎൽഎയുടെ വീട് സന്ദർശിച്ചതിനുള്ള വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് കർണാടക ഡിഐജി ഡി. രൂപ. ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് (എസിബി) സമർപ്പിച്ച റിപ്പോർട്ടിലാണ് ഡി. രൂപ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കുന്നത്.
ഹൊസുർ എംഎൽഎയുടെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനു സമീപമുള്ള വീട്ടിലാണ് ശശികല എത്തിയത്. ശശികല ഇടയ്ക്കിടെ അവിടെ സന്ദർശനം നടത്തുന്നതായി വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്. ജയിലിലെ ഗേറ്റ് ഒന്നിലും രണ്ടിലുമുള്ള സിസിടിവി ദൃശ്യങ്ങളിൽനിന്ന് അതു വ്യക്തമാണെന്നും എസിബിക്കു നല്കിയ റിപ്പോർട്ടിൽ ഡിഐജി രൂപ വ്യക്തമാക്കി.
നാല് വീഡിയോകളാണുള്ളത്. ഒന്നിൽ ശശികല കോട്ടൻ നൈറ്റിയും രണ്ടെണ്ണത്തിൽ മണ്ണ് നിറത്തിലുള്ള ചുരിദാറുമാണ് അണിഞ്ഞിരിക്കുന്നത്. ഒരു വീഡിയോയിൽ ശശികല പുറത്തുനിന്ന് ജയിലിനുള്ളിൽ പ്രവേശിക്കുന്നത് വ്യക്തമായി കാണാമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
രണ്ട് കോടി രൂപ കോഴവാങ്ങി ശശികലയ്ക്ക് ജയിലിൽ പ്രത്യേക പരിഗണന നല്കുന്നതായുള്ള വിവരം ജൂലൈ 13നാണ് രൂപ പുറത്തുവിട്ടത്. ജയിൽ ഡിജിപി എച്ച്.എസ്. സത്യനാരായണ റാവുവിന്റെ ഒത്താശയോടെയാണിതെന്നും രൂപ ആരോപണമുന്നയിച്ചിരുന്നു.
ഹൊസുർ എംഎൽഎയുടെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനു സമീപമുള്ള വീട്ടിലാണ് ശശികല എത്തിയത്. ശശികല ഇടയ്ക്കിടെ അവിടെ സന്ദർശനം നടത്തുന്നതായി വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്. ജയിലിലെ ഗേറ്റ് ഒന്നിലും രണ്ടിലുമുള്ള സിസിടിവി ദൃശ്യങ്ങളിൽനിന്ന് അതു വ്യക്തമാണെന്നും എസിബിക്കു നല്കിയ റിപ്പോർട്ടിൽ ഡിഐജി രൂപ വ്യക്തമാക്കി.
നാല് വീഡിയോകളാണുള്ളത്. ഒന്നിൽ ശശികല കോട്ടൻ നൈറ്റിയും രണ്ടെണ്ണത്തിൽ മണ്ണ് നിറത്തിലുള്ള ചുരിദാറുമാണ് അണിഞ്ഞിരിക്കുന്നത്. ഒരു വീഡിയോയിൽ ശശികല പുറത്തുനിന്ന് ജയിലിനുള്ളിൽ പ്രവേശിക്കുന്നത് വ്യക്തമായി കാണാമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
രണ്ട് കോടി രൂപ കോഴവാങ്ങി ശശികലയ്ക്ക് ജയിലിൽ പ്രത്യേക പരിഗണന നല്കുന്നതായുള്ള വിവരം ജൂലൈ 13നാണ് രൂപ പുറത്തുവിട്ടത്. ജയിൽ ഡിജിപി എച്ച്.എസ്. സത്യനാരായണ റാവുവിന്റെ ഒത്താശയോടെയാണിതെന്നും രൂപ ആരോപണമുന്നയിച്ചിരുന്നു.