ബംഗളൂരു: അനധികൃതമായി ഭൂമി വിജ്ഞാപനം ചെയ്തുനൽകിയെന്ന കേസിൽ കർണാടക മുൻമുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ ബി.എസ്. യെദിയൂരപ്പയ്ക്കു താത്കാലിക ആശ്വാസം. യെദിയൂരപ്പയ്ക്കെതിരേയുള്ള നോട്ടീസ് പിൻവലിക്കുകയാണെന്ന് ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) കർണാടക ഹൈക്കോടതിയെ അറിയിച്ചു. കേസിൽ അടുത്തവാദം കേൾക്കുന്ന 28 വരെ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യില്ലെന്ന് അന്വേഷണസംഘം ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിട്ടുമുണ്ട്. നോട്ടീസ് നൽകിയതിനെതിരേ യെദിയൂരപ്പ സമർപ്പിച്ച ഹർജിയിലാണു നടപടി.
എസിബിയെ പ്രതിനിധീകരിക്കുന്ന അഡ്വ. രവി കുമാർ വർമ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കേസ് 28 ലേക്കു മാറ്റി ജസ്റ്റീസ് അനന്ദ്കുമാർ ഉത്തരവിടുകയും ചെയ്തു. രാഷ് ട്രീയവൈരം തീർക്കാനാണ് തനിക്കെതിരേയുള്ള കുറ്റപത്രമെന്നാണ് യെദിയൂരപ്പയുടെ വാദം. സമാനമായ 13 കേസുകളിൽ സുപ്രീംകോടതിയുൾപ്പെടെ മുൻമുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എസിബിയെ പ്രതിനിധീകരിക്കുന്ന അഡ്വ. രവി കുമാർ വർമ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കേസ് 28 ലേക്കു മാറ്റി ജസ്റ്റീസ് അനന്ദ്കുമാർ ഉത്തരവിടുകയും ചെയ്തു. രാഷ് ട്രീയവൈരം തീർക്കാനാണ് തനിക്കെതിരേയുള്ള കുറ്റപത്രമെന്നാണ് യെദിയൂരപ്പയുടെ വാദം. സമാനമായ 13 കേസുകളിൽ സുപ്രീംകോടതിയുൾപ്പെടെ മുൻമുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.