ന്യൂഡൽഹി: കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളിലെ നിയമനങ്ങളിൽ താഴ്ന്ന തസ്തികളിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെക്കൂടി പരിഗണിക്കണമെന്നു സുപ്രീംകോടതി.
ജില്ലാ ബാങ്കുകളിൽ ഒഴിവുവന്ന ബ്രാഞ്ച് മാനേജർ തസ്തികളിലേക്കു വിളിച്ച അപേക്ഷകളിൽ ബികോം ബിരുദമുള്ള ഉദ്യോഗാർഥികളുടെ അപേക്ഷ നിരസിച്ച കേരള പിഎസ്സിയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി.
കേരള പബ്ലിക് സർവീസ് കമ്മീഷൻ 2009 ഡിസംബർ 14നു ക്ഷണിച്ച വിജ്ഞാപനത്തിൽ ബ്രാഞ്ച് മാനേജർ തസ്തികകളിലേക്കു നേരിട്ടുള്ള നിയമനത്തിന് എച്ച്ഡിസി ഡിപ്ലോമ യോഗ്യതയാണ് നിഷ്കരിച്ചിരുന്നത്. ഇതിന്റെ പേരിൽ സഹകരണം ഐച്ഛികമായി ബികോം ബിരുദമെടുത്ത ഉദ്യോഗാർഥികളുടെ അപേക്ഷകൾ പിഎസ്സി നിരസിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത് ബികോം ബിരുദധാരികളായ അബ്ദുൾ നസീർ, ആർ.ഇ. മുത്തു എന്നീ അപേക്ഷകർ നൽകിയ റിട്ട് ഹർജികൾ നേരത്തേ ഹൈക്കോടതി സിംഗിൾ ബഞ്ചും പിന്നീട് ഡിവിഷൻ ബഞ്ചും തള്ളിയിരുന്നു.
വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യത മാത്രമേ മാനദണ്ഡമായി എടുക്കാൻ കഴിയൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഹർജി തള്ളിയത്. ഇതേ വിഷയത്തിൽ ഹൈക്കോടതിയുടെ നേരത്തേയുള്ള വിധികളും ഹർജിക്കാർക്ക് എതിരായിരുന്നു.
എന്നാൽ, കൂടുതൽ മികവുള്ളവരെ ജോലിക്ക് കിട്ടുന്നതിനായി ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പരിഗിക്കണമെന്ന് ഹർജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ മത്തായി പൈകടയുടെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഉയർന്ന യോഗ്യതയുള്ളവർക്കു കീഴ്യോഗ്യതകൂടി ഉള്ളതായി കണക്കാക്കണമെന്നു അഡ്വ. പൈകട വാദിച്ചു. ജസ്റ്റീസുമാരായ ആദർശ് കുമാർ ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങിയ ബഞ്ചാണ് ഹൈക്കോടതി വിധി റദ്ദാക്കിയത്.
ബികോം ബിരുദധാരികളെക്കൂടി യോഗ്യതയുള്ളവരായി കണക്കാക്കി ബ്രാഞ്ച് മാനേജർ തസ്തികകളിലെ നിയമനം നടത്തണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പിഎസ്സിക്കുവേണ്ടി വിപിൻ നായർ, മറ്റുള്ളവർക്കുവേണ്ടി നിഷേ രഞ്ജൻ, സായി ദീപക്, എം.വി. വിനോദ് എന്നിവരും ഹാജരായി.
ജില്ലാ ബാങ്കുകളിൽ ഒഴിവുവന്ന ബ്രാഞ്ച് മാനേജർ തസ്തികളിലേക്കു വിളിച്ച അപേക്ഷകളിൽ ബികോം ബിരുദമുള്ള ഉദ്യോഗാർഥികളുടെ അപേക്ഷ നിരസിച്ച കേരള പിഎസ്സിയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി.
കേരള പബ്ലിക് സർവീസ് കമ്മീഷൻ 2009 ഡിസംബർ 14നു ക്ഷണിച്ച വിജ്ഞാപനത്തിൽ ബ്രാഞ്ച് മാനേജർ തസ്തികകളിലേക്കു നേരിട്ടുള്ള നിയമനത്തിന് എച്ച്ഡിസി ഡിപ്ലോമ യോഗ്യതയാണ് നിഷ്കരിച്ചിരുന്നത്. ഇതിന്റെ പേരിൽ സഹകരണം ഐച്ഛികമായി ബികോം ബിരുദമെടുത്ത ഉദ്യോഗാർഥികളുടെ അപേക്ഷകൾ പിഎസ്സി നിരസിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത് ബികോം ബിരുദധാരികളായ അബ്ദുൾ നസീർ, ആർ.ഇ. മുത്തു എന്നീ അപേക്ഷകർ നൽകിയ റിട്ട് ഹർജികൾ നേരത്തേ ഹൈക്കോടതി സിംഗിൾ ബഞ്ചും പിന്നീട് ഡിവിഷൻ ബഞ്ചും തള്ളിയിരുന്നു.
വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യത മാത്രമേ മാനദണ്ഡമായി എടുക്കാൻ കഴിയൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഹർജി തള്ളിയത്. ഇതേ വിഷയത്തിൽ ഹൈക്കോടതിയുടെ നേരത്തേയുള്ള വിധികളും ഹർജിക്കാർക്ക് എതിരായിരുന്നു.
എന്നാൽ, കൂടുതൽ മികവുള്ളവരെ ജോലിക്ക് കിട്ടുന്നതിനായി ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പരിഗിക്കണമെന്ന് ഹർജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ മത്തായി പൈകടയുടെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഉയർന്ന യോഗ്യതയുള്ളവർക്കു കീഴ്യോഗ്യതകൂടി ഉള്ളതായി കണക്കാക്കണമെന്നു അഡ്വ. പൈകട വാദിച്ചു. ജസ്റ്റീസുമാരായ ആദർശ് കുമാർ ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങിയ ബഞ്ചാണ് ഹൈക്കോടതി വിധി റദ്ദാക്കിയത്.
ബികോം ബിരുദധാരികളെക്കൂടി യോഗ്യതയുള്ളവരായി കണക്കാക്കി ബ്രാഞ്ച് മാനേജർ തസ്തികകളിലെ നിയമനം നടത്തണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പിഎസ്സിക്കുവേണ്ടി വിപിൻ നായർ, മറ്റുള്ളവർക്കുവേണ്ടി നിഷേ രഞ്ജൻ, സായി ദീപക്, എം.വി. വിനോദ് എന്നിവരും ഹാജരായി.