ടോക്കിയോ: യുഎസിന്റെ ഏഴാം കപ്പൽപ്പടയുടെ കമാൻഡർ വൈസ് അഡ്മിറൽ ജോസഫ് അകോയിനെ പുറത്താക്കിയതായി യുഎസ് നേവി അറിയിച്ചു. സിംഗപ്പൂരിനു സമീപം യുഎസ് യുദ്ധക്കപ്പലും എണ്ണടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുദ്ധക്കപ്പലിലെ പത്തു നാവികരെ കാണാതായ സംഭവത്തെത്തുടർന്നാണു നടപടി.
ജപ്പാനിലെ യോകോസുകാ നാവികത്താവളത്തിലാണ് ഏഴാം കപ്പൽപ്പടയുടെ ആസ്ഥാനം. ദക്ഷിണചൈനാ സമുദ്രത്തിലെയും കൊറിയൻ മേഖലയിലെയും നാവികദൗത്യങ്ങൾ ഏഴാം കപ്പൽപ്പടയുടെ ചുമതലയിലാണ്. 2015മുതൽ കമാൻഡർ പദവി വഹിക്കുന്ന ജോസഫ് അകോയിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ റിട്ടയർ ചെയ്യാനിരുന്നതാണ്. അദ്ദേഹത്തിനു പകരം റിയർ അഡ്മിറൽ ഫിലിപ് സ്വയറിനു ചുമതല നൽകി.
തിങ്കളാഴ്ചയാണ് മിസൈൽ നശീകരണിയായ യുഎസ്എസ് ജോൺ എസ് മക്കെയിൻ എണ്ണടാങ്കറുമായി കൂട്ടിയിടിച്ചത്. യുദ്ധക്കപ്പലിൽ ദ്വാരമുണ്ടാവുകയും കപ്പലിന്റെ ക്രൂ കാബിനിലും മറ്റും വെള്ളം കയറുകയും ചെയ്തു. ജൂണിൽ ഏഴാം കപ്പൽപ്പടയിലെ യുഎസ്എസ് ഫിറ്റ്സ്ജറാൾഡ് എന്ന യുദ്ധക്കപ്പൽ ജപ്പാനുസമീപം ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴു നാവികർ കൊല്ലപ്പെടുകയുണ്ടായി. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഉൾപ്പെട്ട നാല് അപകടങ്ങൾ ഈ വർഷം പസഫിക്കിൽ ഉണ്ടായി. കമാൻഡ് ചെയ്യാനുള്ള വൈസ് അഡ്മിറൽ ജോസഫിന്റെ കഴിവിൽ വിശ്വാസം നഷ്ടപ്പെട്ടെന്നു യുഎസ് നേവി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ചത്തെ ദുരന്തത്തിൽ കാണാതായ നാവികരിൽ ഏതാനും പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി അഡ്മിറൽ സ്കോട് സ്വിഫ്റ്റ് പറഞ്ഞു. അഞ്ചുരാജ്യങ്ങളുടെ കപ്പലുകളും വിമാനങ്ങളും ചേർന്ന് 2600 ചതുരശ്ര കിലോമീറ്റർ കടലിൽ തെരച്ചിൽ തുടരുകയാണ്. യുഎസ്എസ് ജോൺ എസ് മക്കെയിനുണ്ടായ അപകടത്തെക്കുറിച്ചു സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പുറത്തുനിന്നുള്ള ഇടപെടലോ സൈബർ ആക്രമണമോ അപകടത്തിനു കാരണമാവാമെന്ന് നേവൽ ഓപ്പറേഷൻസ് അഡ്മിറൽ ജോൺ റിച്ചാർഡ്സൺ പറഞ്ഞു. എന്നാൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണചൈനാ സമുദ്രമേഖലയിലെ ദൗത്യ നിർവഹണത്തിനു ശേഷമാണ് കപ്പൽ സിംഗപ്പൂരിലേക്കു വന്നത്.
ദക്ഷിണചൈനാ സമുദ്രത്തിന്റെ കുത്തക അവകാശപ്പെടുന്ന ബെയ്ജിംഗിന് മറ്റു രാജ്യങ്ങളുടെ കപ്പലുകൾ മേഖലയിൽ എത്തുന്നതിൽ അതൃപ്തിയുണ്ട്.
ജപ്പാനിലെ യോകോസുകാ നാവികത്താവളത്തിലാണ് ഏഴാം കപ്പൽപ്പടയുടെ ആസ്ഥാനം. ദക്ഷിണചൈനാ സമുദ്രത്തിലെയും കൊറിയൻ മേഖലയിലെയും നാവികദൗത്യങ്ങൾ ഏഴാം കപ്പൽപ്പടയുടെ ചുമതലയിലാണ്. 2015മുതൽ കമാൻഡർ പദവി വഹിക്കുന്ന ജോസഫ് അകോയിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ റിട്ടയർ ചെയ്യാനിരുന്നതാണ്. അദ്ദേഹത്തിനു പകരം റിയർ അഡ്മിറൽ ഫിലിപ് സ്വയറിനു ചുമതല നൽകി.
തിങ്കളാഴ്ചയാണ് മിസൈൽ നശീകരണിയായ യുഎസ്എസ് ജോൺ എസ് മക്കെയിൻ എണ്ണടാങ്കറുമായി കൂട്ടിയിടിച്ചത്. യുദ്ധക്കപ്പലിൽ ദ്വാരമുണ്ടാവുകയും കപ്പലിന്റെ ക്രൂ കാബിനിലും മറ്റും വെള്ളം കയറുകയും ചെയ്തു. ജൂണിൽ ഏഴാം കപ്പൽപ്പടയിലെ യുഎസ്എസ് ഫിറ്റ്സ്ജറാൾഡ് എന്ന യുദ്ധക്കപ്പൽ ജപ്പാനുസമീപം ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴു നാവികർ കൊല്ലപ്പെടുകയുണ്ടായി. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഉൾപ്പെട്ട നാല് അപകടങ്ങൾ ഈ വർഷം പസഫിക്കിൽ ഉണ്ടായി. കമാൻഡ് ചെയ്യാനുള്ള വൈസ് അഡ്മിറൽ ജോസഫിന്റെ കഴിവിൽ വിശ്വാസം നഷ്ടപ്പെട്ടെന്നു യുഎസ് നേവി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ചത്തെ ദുരന്തത്തിൽ കാണാതായ നാവികരിൽ ഏതാനും പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി അഡ്മിറൽ സ്കോട് സ്വിഫ്റ്റ് പറഞ്ഞു. അഞ്ചുരാജ്യങ്ങളുടെ കപ്പലുകളും വിമാനങ്ങളും ചേർന്ന് 2600 ചതുരശ്ര കിലോമീറ്റർ കടലിൽ തെരച്ചിൽ തുടരുകയാണ്. യുഎസ്എസ് ജോൺ എസ് മക്കെയിനുണ്ടായ അപകടത്തെക്കുറിച്ചു സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പുറത്തുനിന്നുള്ള ഇടപെടലോ സൈബർ ആക്രമണമോ അപകടത്തിനു കാരണമാവാമെന്ന് നേവൽ ഓപ്പറേഷൻസ് അഡ്മിറൽ ജോൺ റിച്ചാർഡ്സൺ പറഞ്ഞു. എന്നാൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണചൈനാ സമുദ്രമേഖലയിലെ ദൗത്യ നിർവഹണത്തിനു ശേഷമാണ് കപ്പൽ സിംഗപ്പൂരിലേക്കു വന്നത്.
ദക്ഷിണചൈനാ സമുദ്രത്തിന്റെ കുത്തക അവകാശപ്പെടുന്ന ബെയ്ജിംഗിന് മറ്റു രാജ്യങ്ങളുടെ കപ്പലുകൾ മേഖലയിൽ എത്തുന്നതിൽ അതൃപ്തിയുണ്ട്.