കൊളംബോ: ഹന്പൻടോട്ട തുറമുഖ പാട്ടക്കരാറിനെ വിമർശിച്ച ശ്രീലങ്കൻ നീതിന്യായ വകുപ്പു മന്ത്രി വിജയദാസ രാജപക്ഷെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന ഡിസ്മിസ് ചെയ്തു.ഹന്പൻടോട്ട സംബന്ധിച്ച കാബിനറ്റ് തീരുമാനം ദേശീയസ്വത്തുക്കൾ വിൽക്കുന്നതിനു സമമാണെന്ന് രാജപക്ഷെ ആരോപിച്ചു.