വാരാണസി: അന്തരിച്ച ഷെഹ്നായ് മാന്ത്രികൻ ഉസ്താദ് ബിസ്മില്ലാ ഖാന്റെ പദ്മവിഭൂഷൻ സർട്ടിഫിക്കറ്റ് ചിതലരിച്ച നിലയിൽ കണ്ടെത്തി. ഉസ്താദിന്റെ പതിനൊന്നാം ചരമവാർഷികമായിരുന്നു തിങ്കളാഴ്ച. അനുസ്മരണ പരിപാടിയിൽ പ്രദർശിപ്പിക്കാനായി കുടുംബാംഗങ്ങൾ അവാർഡ് സർട്ടിഫിക്കറ്റുകൾ തപ്പിയപ്പോഴാണു ഭാഗികമായി ചിതലരിച്ച നിലയിൽ കണ്ടെത്തിയത്.
1980ൽ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയാണ് ബിസ്മില്ലാ ഖാന് പദ്മവിഭൂഷൺ സമ്മാനിച്ചത്. 2006ൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ബിസ്മില്ലാഖാന്റെ സംഗീതഉപകരണങ്ങളും അദ്ദേഹത്തിനു ലഭിച്ച അവാർഡുകളും സംരക്ഷിക്കാനുള്ള സാന്പത്തികശേഷി തങ്ങൾക്കില്ലെന്ന് ബന്ധുക്കൾ പറയുന്നു. ബിസ്മില്ലാഖാന്റെ പേരിൽ സംഗീതഗ്രാമം സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നല്കിയിട്ടുണ്ട്.
1980ൽ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയാണ് ബിസ്മില്ലാ ഖാന് പദ്മവിഭൂഷൺ സമ്മാനിച്ചത്. 2006ൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ബിസ്മില്ലാഖാന്റെ സംഗീതഉപകരണങ്ങളും അദ്ദേഹത്തിനു ലഭിച്ച അവാർഡുകളും സംരക്ഷിക്കാനുള്ള സാന്പത്തികശേഷി തങ്ങൾക്കില്ലെന്ന് ബന്ധുക്കൾ പറയുന്നു. ബിസ്മില്ലാഖാന്റെ പേരിൽ സംഗീതഗ്രാമം സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നല്കിയിട്ടുണ്ട്.