വാഷിംഗ്ടൺ ഡിസി: ഗ്രഹണസൂര്യനെ കണ്ണുതുറന്നു നോക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്നിഷ്ടക്കാരനെന്നു വിളിപ്പേരുണ്ടെങ്കിലും സ്വന്തം കണ്ണു പണയംവച്ചുള്ള കളിക്കു ട്രംപ് മുതിരുമെന്ന് ആരും കരുതിയില്ല. ഗ്രഹണസമയത്ത് നഗ്നനേത്രങ്ങൾക്കൊണ്ടു സൂര്യനെ നോക്കിയാൽ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് തിങ്കളാഴ്ച വൈറ്റ്ഹൗസിലെ ട്രൂമാൻ ബാൽക്കണിയിൽ നിന്നു ട്രംപ് സൂര്യഗ്രഹണം വീക്ഷിച്ചത്. ഭാര്യ മെലാനിയയും 11 വയസുള്ള മകൻ ബാരണും ഒപ്പമുണ്ടായിരുന്നു.
ഗ്രഹണം വീക്ഷിക്കാനുള്ള പ്രത്യേക കണ്ണട വയ്ക്കാതെ ട്രംപ് തലയുയർത്തി നേരിട്ടു സൂര്യനെ നോക്കി കൈചൂണ്ടി. അടുത്തുണ്ടായിരുന്ന കാമറക്കാർ ദൃശ്യം നന്നായി പകർത്തി. ഇതിനിടെ, വൈറ്റ്ഹൗസിലെ ഏതോ ജോലിക്കാരൻ ‘നോക്കരുത്’ എന്ന് ഒച്ചയെടുത്തു. എന്തായാലും ട്രംപ് പിന്നെ കണ്ണടവച്ചാണ് ഗ്രഹണം കണ്ടത്.
മൂന്നു മണിക്കൂർ ദീർഘിച്ച തിങ്കളാഴ്ചത്തെ സന്പൂർണ സൂര്യഗ്രഹണം ടെലിസ്കോപുകളും കാമറകളും പ്രത്യേകയിനം കണ്ണടകളും ഉപയോഗിച്ച് ലക്ഷക്കണക്കിന് അമേരിക്കക്കാർ വീക്ഷിച്ചു. ഇതിനു മുന്പ് 1918ലാണ് യുഎസിൽ സന്പൂർണ സൂര്യഗ്രഹണം കാണാനായത്.
ഗ്രഹണം വീക്ഷിക്കാനുള്ള പ്രത്യേക കണ്ണട വയ്ക്കാതെ ട്രംപ് തലയുയർത്തി നേരിട്ടു സൂര്യനെ നോക്കി കൈചൂണ്ടി. അടുത്തുണ്ടായിരുന്ന കാമറക്കാർ ദൃശ്യം നന്നായി പകർത്തി. ഇതിനിടെ, വൈറ്റ്ഹൗസിലെ ഏതോ ജോലിക്കാരൻ ‘നോക്കരുത്’ എന്ന് ഒച്ചയെടുത്തു. എന്തായാലും ട്രംപ് പിന്നെ കണ്ണടവച്ചാണ് ഗ്രഹണം കണ്ടത്.
മൂന്നു മണിക്കൂർ ദീർഘിച്ച തിങ്കളാഴ്ചത്തെ സന്പൂർണ സൂര്യഗ്രഹണം ടെലിസ്കോപുകളും കാമറകളും പ്രത്യേകയിനം കണ്ണടകളും ഉപയോഗിച്ച് ലക്ഷക്കണക്കിന് അമേരിക്കക്കാർ വീക്ഷിച്ചു. ഇതിനു മുന്പ് 1918ലാണ് യുഎസിൽ സന്പൂർണ സൂര്യഗ്രഹണം കാണാനായത്.