അമ്മാൻ: സിറിയയിൽ ഐഎസ് ആസ്ഥാനമായ റാഖായിലും പ്രാന്തപ്രദേശത്തും യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ 170 സിവിലിയന്മാർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച മാത്രം 19 കുട്ടികളും 12 സ്ത്രീകളും ഉൾപ്പെടെ 42 പേർക്കു ജീവഹാനി നേരിട്ടെന്നു സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. ഭീകരരുടെ ഒളിത്താവളങ്ങളിലാണ് വ്യോമാക്രമണമെ ന്നും സിവിലിയന്മാർ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പെന്റഗൺ വ്യക്തമാക്കി.
കഴിഞ്ഞമാസങ്ങളിൽ റാഖായിൽനിന്നു രണ്ടുലക്ഷത്തോളം സിവിലിയന്മാർ പലായനം ചെയ്തു. നിലവിൽ ഇരുപത്തയ്യായിരത്തോളം പേരാണു നഗരത്തിൽ കുടുങ്ങിയിട്ടുള്ളത്.
കഴിഞ്ഞമാസങ്ങളിൽ റാഖായിൽനിന്നു രണ്ടുലക്ഷത്തോളം സിവിലിയന്മാർ പലായനം ചെയ്തു. നിലവിൽ ഇരുപത്തയ്യായിരത്തോളം പേരാണു നഗരത്തിൽ കുടുങ്ങിയിട്ടുള്ളത്.