റായ്പുർ: സെപ്റ്റിക് ടാങ്ക് നിർമാണത്തിനിടെ തകരാർ പരിഹരിക്കാനിറങ്ങിയ വീട്ടുടമസ്ഥനും മകനും ഉൾപ്പെടെ നാലുപേർ വിഷവാതകം ശ്വസിച്ചു മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു പോലീസ്പറഞ്ഞു. ഛത്തീസ്ഗഡിലെ സൂരജ്പുർ ജില്ലയിലെ ലതോരിയിലാണു സംഭവം. വീടുനിർമാണത്തിന്റെ ഭാഗമായി നിർമിച്ച സെപ്റ്റിക് ടാങ്കിനടിയിലെ തടിപ്പലകകൾ നീക്കം ചെയ്യാനിറങ്ങിയ വീട്ടുടമയുടെ മകനെ കാണാതായതിനാലാണ് വീട്ടുടമയും മറ്റൊരു പണിക്കാരനും സെപ്റ്റിക് ടാങ്കിലിറങ്ങിയത്. നാലുപേരെയും ടാങ്കിൽ വിഷവാതകം ശ്വസിച്ചു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിഷവാതകത്തിന്റെ ഉറവിടം എവിടെയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.