ന്യൂഡൽഹി: യഥാർഥ ജനതാദൾ യുണൈറ്റഡ് പാർട്ടിയിൽ അവകാശവാദമുന്നയിച്ച് ശരദ് യാദവിന്റെ നേതൃത്വത്തിൽ വിമത ജെഡി-യു നേതാക്കൾ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കും. ദേശീയ കൗൺസിൽ ചേരാനും തീരുമാനിച്ചതായി ജെഡി-യുവിന്റെ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട അരുൺ ശ്രീവാസ്തവ പറഞ്ഞു.
ശരദ് യാദവിന്റെ സഹായമില്ലായിരുന്നുവെങ്കിൽ നിതീഷിന് ലോക്സഭയിലോ നിയമസഭയിലോ പ്രാതിനിധ്യം ലഭിക്കില്ലായിരുന്നുവെന്ന് അരുൺ ശ്രീവാസ്തവ പറഞ്ഞു. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശരദ് യാദവ്, തന്നെ രാജ്യസഭയിലേക്കു വിടാമോ എന്നു ചോദിച്ച് അന്നു പാർട്ടി അധ്യക്ഷനായിരുന്ന ജോർജ് ഫെർണാണ്ടസിനെ കണ്ടിരുന്നു എന്ന നിതീഷിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അരുൺ. എഴുപതുകളിലും എൺപതുകളിലും സോഷ്യലിസ്റ്റ് ദേശീയ നേതാവായ ശരദ് യാദവ് ഒരിക്കലും നിതീഷിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും നിതീഷ് അതു മനസിലാക്കണമെന്നും അരുൺ പറഞ്ഞു.
ശരദ് യാദവിന്റെ സഹായമില്ലായിരുന്നുവെങ്കിൽ നിതീഷിന് ലോക്സഭയിലോ നിയമസഭയിലോ പ്രാതിനിധ്യം ലഭിക്കില്ലായിരുന്നുവെന്ന് അരുൺ ശ്രീവാസ്തവ പറഞ്ഞു. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശരദ് യാദവ്, തന്നെ രാജ്യസഭയിലേക്കു വിടാമോ എന്നു ചോദിച്ച് അന്നു പാർട്ടി അധ്യക്ഷനായിരുന്ന ജോർജ് ഫെർണാണ്ടസിനെ കണ്ടിരുന്നു എന്ന നിതീഷിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അരുൺ. എഴുപതുകളിലും എൺപതുകളിലും സോഷ്യലിസ്റ്റ് ദേശീയ നേതാവായ ശരദ് യാദവ് ഒരിക്കലും നിതീഷിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും നിതീഷ് അതു മനസിലാക്കണമെന്നും അരുൺ പറഞ്ഞു.