അഹമ്മദബാദില്‍ നടക്കുന്ന ദേശീയ ചലഞ്ചേഴ്സ് ചെസിലെ 12 റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ റെയില്‍വേ ടീമിലെ സ്വപ്നില്‍ എസ്. ദോ പദെ പത്തു പോയിന്റുമായി ലീഡ് തുടരുന്നു. റെയില്‍വേയുടെ തന്നെ ദീപന് ചക്രവര്‍ത്തി ഒന്‍പതര പോയിന്റുമായി തൊട്ടു പിന്നില്‍ നില്ക്കുന്നു.ഇവര്‍ തമ്മിലാണ് ഇന്ന് പത്തരയ്ക്കു നടക്കുന്ന അവസാന റൗണ്ടു മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ ജയിക്കുന്നയാള്‍ക്ക് ചാമ്പ്യനാകാം. കളി സമനിലയിലവസാനിച്ചാലും സ്വപ്നില്‍ ദോ പദെയ്ക്ക് ചാമ്പ്യന്‍പട്ടം ലഭിക്കും. ഇന്ത്യന്‍ ചാമ്പ്യനേയും ടീമിനേയും തിരഞ്ഞെടുക്കു ന്ന പ്രീമിയര്‍ ചെസിലേക്ക് ഇതില്‍ നിന്നും ഒമ്പതു പേര്‍ക്ക് യോഗ്യത ലഭിക്കും. ഒന്‍പതര പോയിന്റെങ്കിലും ലഭിക്കുന്നവര്‍ക്കായിരിക്കും അതിനു സാധ്യതയുള്ളത്. രണ്ടാം ബോര്‍ഡില്‍ ഒന്‍പതു പോയിന്റു വീതമുള്ള ദേബാശിഷ് ദാസും ആർ. ആർ. ലഷ്മണനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സമനില കൊണ്ട് ഇവര്‍ രണ്ടു പേര്‍ക്കം സെലക്ഷന് ലഭിക്കുമെന്നതിനാല്‍ മിക്കവാറും അതിനാ യി രിക്കും അവര്‍ ശ്രമിക്കുക. മുന്നുമുതല്‍
എട്ടുവരെ ബോര്‍ഡുകളില്‍ എട്ടര പോയിന്റുകാരാ ണ് ഏറ്റുമുട്ടുന്നത്. അതു കൊണ്ട് ഒന്‍പതര പോയി ന്റില്‍ എത്താന്‍ ആ ബോര്‍ഡുകളില്‍ ഉഗ്രപോരാട്ടമായിരിക്കും നടക്കാന്‍ സാധ്യത. മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ എസ്. എൽ. നാരായണന് എട്ടര പോയിന്റുമായി വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ മേരി ആന്‍ ഗോമസിനെ അവസാന റൗണ്ടില്‍ നേരിടും. ഇതില്‍ ജയിച്ചാല്‍ നാരായണനും പ്രീമിയര്‍ ചെമ്പിലേക്ക് യോഗ്യത നേടാന്‍ സാധ്യതയുണ്ട്. റെയില്‍വേയ്ക്കുവേണ്ടി കളിക്കുന്ന മലയാളി താരം ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ കെ. രന്താ ക ര ന് ഏഴര പോയിന്റും സംസ്ഥാന ചാമ്പന്‍ വിനയ് തോമസ് ഏബ്രാഹമിന് ഏഴു പോയിന്റും ജുബിന്‍ ജിമ്മി, അക്ഷയ് മധുസൂദനന് എന്നിവര്‍ക്ക് ആറര പോയിന്റും എം.ആർ. സൂരജിന് ആറു പോയിന്റും ലഭിച്ചിട്ടുണ്ട്.
ടി.കെ.ജോസഫ് പ്രവിത്താനം
ചലഞ്ചേഴ്സ് ചെസ്: അവസാന റൗണ്ടിൽ തീ പാറും
11:48 PM Aug 22, 2017 | Deepika.com