ചെന്നൈ: ആറു മാസത്തെ പിണക്കത്തിനുശേഷം അണ്ണാ ഡിഎംകെയിൽ ഐക്യം. തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ (അമ്മ) വിഭാഗവും മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം നേതൃത്വം നൽകിയിരുന്ന അണ്ണാ ഡിഎംകെ (പുരട്ചി തലൈവി) വിഭാഗവും ലയിച്ചു. പനീർശെൽവം ഉപമുഖ്യമന്ത്രിയായി.
മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മൃതിമണ്ഡപത്തിൽ പളനിസ്വാമിയും പനീർശെൽവവും ഒരുമിച്ചെത്തി പുഷ്പാർച്ച നടത്തിയശേഷം പാർട്ടി ആസ്ഥാനത്തായിരുന്നു ലയനപ്രഖ്യാപനം. തൊട്ടുപിന്നാലെ രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ പനീർശെൽവം ഉപമുഖ്യമന്ത്രിയായും മുൻമന്ത്രി മാഫ്യാ കെ.പാണ്ഡ്യരാജൻ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവുവാണ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.
മുന്പ് കൈകാര്യംചെയ്തിരുന്ന ധനം, ഭവനനിർമാണം, ഗ്രാമീണഭവന നിർമാണം, ഭവനവികസനം, ചേരി ശുചീകരണ ബോർഡ്, നഗരവികസനം, ചെന്നൈ മെട്രോ അഥോറിറ്റി തുടങ്ങിയ പ്രധാന വകുപ്പുകൾ പനീർശെൽവത്തിനു ലഭിച്ചു. പാർട്ടി കോ-ഓർഡിനേറ്റർ എന്ന പുതിയൊരു തസ്തിക സൃഷ്ടിച്ച് സംഘടനാകാര്യങ്ങളുടെ നിയന്ത്രണവും അദ്ദേഹത്തിനു നൽകി. മുഖ്യമന്ത്രി ഇ. പളനിസ്വാമിയും മുൻമന്ത്രി കെ.പി. മുനിസ്വാമിയും ജോയിന്റ് കോ -ഓർഡിനേറ്റർമാരായിരിക്കും.
മുൻമന്ത്രിയും രാജ്യസഭാംഗവുമായ ആർ.വൈദ്യലിംഗമാണ് ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ. പാർട്ടിയെ നയിക്കാൻ പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയും രൂപീകരിച്ചു.
പിളർപ്പിനെത്തുടർന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ച രണ്ടില ചിഹ്നം വീണ്ടെടുക്കാനുള്ള ശ്രമം നടത്തുമെന്നു നേതാക്കൾ അറിയിച്ചു. ദിവസങ്ങൾക്കുമുന്പേ ലയനമുണ്ടാകുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചിരുന്നതിനാൽ ഇന്നലെ ഒൗപചാരിക നടപടിക്രമങ്ങൾ മാത്രമാണുണ്ടായത്. ജനറൽ സെക്രട്ടറി ശശികലയെ നീക്കംചെയ്യാനായി പാർട്ടി ജനറൽ കൗണ്സിൽ ഉടൻ ചേരുമെന്ന് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൃദയത്തിന്റെ ഭാരം അവസാനിച്ചുവെന്നായിരുന്നു ലയനത്തെക്കുറിച്ച് പനീർശെൽവത്തിന്റെ പ്രതികരണം. ഒരാൾക്കും തങ്ങളെ വേർപിരിക്കാനാവില്ല. അമ്മയുടെ മക്കളായ തങ്ങൾ സഹോദരങ്ങളാണെന്നും ലയനപ്രഖ്യാപനത്തിനുശേഷം അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി അഭിനന്ദിച്ചു
സത്യപ്രതിജ്ഞയ്ക്കു തൊട്ടുപിന്നാലെ പനീർശെൽവത്തെയും പളനിസ്വാമിയെയും അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ സന്ദേശമെത്തി. വികസനത്തിനു കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലയനത്തിനായി എഡികെയിലെ ഇരുവിഭാഗങ്ങളെയും സമ്മതിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയും ശ്രമം നടത്തിവരികയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചർച്ചകൾക്കു ഗതിവേഗമാർജിച്ചത്. ഏകദേശ ധാരണ രൂപപ്പെട്ടതോടെ പനീർശെൽവം പാർട്ടി ആസ്ഥാനത്ത് എത്തി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി.
മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മൃതിമണ്ഡപത്തിൽ പളനിസ്വാമിയും പനീർശെൽവവും ഒരുമിച്ചെത്തി പുഷ്പാർച്ച നടത്തിയശേഷം പാർട്ടി ആസ്ഥാനത്തായിരുന്നു ലയനപ്രഖ്യാപനം. തൊട്ടുപിന്നാലെ രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ പനീർശെൽവം ഉപമുഖ്യമന്ത്രിയായും മുൻമന്ത്രി മാഫ്യാ കെ.പാണ്ഡ്യരാജൻ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവുവാണ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.
മുന്പ് കൈകാര്യംചെയ്തിരുന്ന ധനം, ഭവനനിർമാണം, ഗ്രാമീണഭവന നിർമാണം, ഭവനവികസനം, ചേരി ശുചീകരണ ബോർഡ്, നഗരവികസനം, ചെന്നൈ മെട്രോ അഥോറിറ്റി തുടങ്ങിയ പ്രധാന വകുപ്പുകൾ പനീർശെൽവത്തിനു ലഭിച്ചു. പാർട്ടി കോ-ഓർഡിനേറ്റർ എന്ന പുതിയൊരു തസ്തിക സൃഷ്ടിച്ച് സംഘടനാകാര്യങ്ങളുടെ നിയന്ത്രണവും അദ്ദേഹത്തിനു നൽകി. മുഖ്യമന്ത്രി ഇ. പളനിസ്വാമിയും മുൻമന്ത്രി കെ.പി. മുനിസ്വാമിയും ജോയിന്റ് കോ -ഓർഡിനേറ്റർമാരായിരിക്കും.
മുൻമന്ത്രിയും രാജ്യസഭാംഗവുമായ ആർ.വൈദ്യലിംഗമാണ് ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ. പാർട്ടിയെ നയിക്കാൻ പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയും രൂപീകരിച്ചു.
പിളർപ്പിനെത്തുടർന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ച രണ്ടില ചിഹ്നം വീണ്ടെടുക്കാനുള്ള ശ്രമം നടത്തുമെന്നു നേതാക്കൾ അറിയിച്ചു. ദിവസങ്ങൾക്കുമുന്പേ ലയനമുണ്ടാകുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചിരുന്നതിനാൽ ഇന്നലെ ഒൗപചാരിക നടപടിക്രമങ്ങൾ മാത്രമാണുണ്ടായത്. ജനറൽ സെക്രട്ടറി ശശികലയെ നീക്കംചെയ്യാനായി പാർട്ടി ജനറൽ കൗണ്സിൽ ഉടൻ ചേരുമെന്ന് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൃദയത്തിന്റെ ഭാരം അവസാനിച്ചുവെന്നായിരുന്നു ലയനത്തെക്കുറിച്ച് പനീർശെൽവത്തിന്റെ പ്രതികരണം. ഒരാൾക്കും തങ്ങളെ വേർപിരിക്കാനാവില്ല. അമ്മയുടെ മക്കളായ തങ്ങൾ സഹോദരങ്ങളാണെന്നും ലയനപ്രഖ്യാപനത്തിനുശേഷം അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി അഭിനന്ദിച്ചു
സത്യപ്രതിജ്ഞയ്ക്കു തൊട്ടുപിന്നാലെ പനീർശെൽവത്തെയും പളനിസ്വാമിയെയും അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ സന്ദേശമെത്തി. വികസനത്തിനു കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലയനത്തിനായി എഡികെയിലെ ഇരുവിഭാഗങ്ങളെയും സമ്മതിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയും ശ്രമം നടത്തിവരികയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചർച്ചകൾക്കു ഗതിവേഗമാർജിച്ചത്. ഏകദേശ ധാരണ രൂപപ്പെട്ടതോടെ പനീർശെൽവം പാർട്ടി ആസ്ഥാനത്ത് എത്തി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി.