ബംഗളൂരു: അനധികൃത സ്വത്തു സന്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അണ്ണാഡിഎംകെ നേതാവ് വി.കെ. ശശികല ജയിലിനു വെളിയിൽനിന്നു സാധാരണ വേഷത്തിൽ കയറിവരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തായി. ജയിൽ ഡിജിപി എച്ച്.എസ്. സത്യനാരായണ റാവു ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങി ശശികലയ്ക്കു ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണെന്ന് ജൂലൈ 13ന് ഡിഐജി രൂപ ആരോപിച്ചതു ശരിവയ്ക്കുന്നതാണു സിസിടിവി ദൃശ്യങ്ങൾ.
ജയിലിൽ മിന്നൽ സന്ദർശനം നടത്തിയ വേളയിലാണു സിസിടിവി ദൃശ്യങ്ങൾ രൂപ പരിശോധിച്ചത്. ശശികലയ്ക്കൊപ്പം തോഴി ഇളവരശിയെയും കാണാം. ഇരുവരും ജയിലിനു വെളിയിൽ പോകാറുണ്ടെന്നു തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ . ജയിലിലേക്കു കയറിവരുന്ന ഇരുവരുടെയും കൈകളിൽ ബാഗുകളുമുണ്ട്. എന്നാൽ ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ജയിൽ ഡിജി നഹർ സിംഗ് മെഘാരിക് പറഞ്ഞു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്പോൾ എന്താണു ജയിലിൽ നടന്നതെന്നു തെളിയുമെന്നും ഡിജിപി പറഞ്ഞു.
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ പോരുമുറുകിയപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശശികലയ്ക്കൊപ്പം ബന്ധുക്കളായ വി.എൻ. സുധാകരൻ, ഇളവരശി എന്നിവരും നാലുവർഷത്തെ തടവുശിക്ഷ അനുഭവിക്കാൻ ജയിലിലുണ്ട്. നിയമങ്ങൾ കാറ്റിൽപറത്തി സെൻട്രൽ ജയിലിൽ ശശികലയ്ക്കുവേണ്ടി പ്രത്യേക അടുക്കളവരെയുണ്ടെന്നും ഡിഐജി രൂപ അഴിമതി വിരുദ്ധ സ്ക്വാഡ് മുൻപാകെ മൊഴി നല്കിയിരുന്നു.
ജയിലിൽ മിന്നൽ സന്ദർശനം നടത്തിയ വേളയിലാണു സിസിടിവി ദൃശ്യങ്ങൾ രൂപ പരിശോധിച്ചത്. ശശികലയ്ക്കൊപ്പം തോഴി ഇളവരശിയെയും കാണാം. ഇരുവരും ജയിലിനു വെളിയിൽ പോകാറുണ്ടെന്നു തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ . ജയിലിലേക്കു കയറിവരുന്ന ഇരുവരുടെയും കൈകളിൽ ബാഗുകളുമുണ്ട്. എന്നാൽ ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ജയിൽ ഡിജി നഹർ സിംഗ് മെഘാരിക് പറഞ്ഞു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്പോൾ എന്താണു ജയിലിൽ നടന്നതെന്നു തെളിയുമെന്നും ഡിജിപി പറഞ്ഞു.
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ പോരുമുറുകിയപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശശികലയ്ക്കൊപ്പം ബന്ധുക്കളായ വി.എൻ. സുധാകരൻ, ഇളവരശി എന്നിവരും നാലുവർഷത്തെ തടവുശിക്ഷ അനുഭവിക്കാൻ ജയിലിലുണ്ട്. നിയമങ്ങൾ കാറ്റിൽപറത്തി സെൻട്രൽ ജയിലിൽ ശശികലയ്ക്കുവേണ്ടി പ്രത്യേക അടുക്കളവരെയുണ്ടെന്നും ഡിഐജി രൂപ അഴിമതി വിരുദ്ധ സ്ക്വാഡ് മുൻപാകെ മൊഴി നല്കിയിരുന്നു.