റാഞ്ചി: 50 രൂപ കുറവുണ്ടെന്ന പേരില്‍ സിടി സ്കാന്‍ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ചു. ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(ആര്‍ഐഎംഎസ് ) സർക്കാർ ആശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം. ഒരു വയസുകാരനായ ശ്യാം കുമാറാണ് മരിച്ചത്.
ടെറസില്‍നിന്നു വീണു തലയ്ക്കു പരിക്കേറ്റിട്ടാണു കുഞ്ഞിനെ ചികിത്സയ്ക്കെത്തിച്ചത്. ആശുപത്രിയില്‍ സിടി സ്കാന്‍ എടുക്കുന്നതിന് 1,350 രൂപയാണ് ഫീസ്. എന്നാല്‍ അച്ഛന് സന്തോഷ് കുമാറിന്റെ കൈവശം 1,300 രൂപയേ ഉണ്ടായിരുന്നുള്ളൂ.
50 രൂപ പിന്നീട് നല്‍കാമെന്നു പറഞ്ഞിട്ടും ലാബ് ജീവനക്കാര്‍ സമ്മതിച്ചില്ല. ഇതേതുടര്‍ന്ന് സ്കാനിംഗ് നടന്നില്ല. തുടര്‍ന്ന് സന്തോഷ് കുമാര്‍ സുഹൃത്തിനെ വിളിച്ചുവരുത്തി 50 രൂപ വാങ്ങിയപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് 12നാണു കുഞ്ഞിന് അപകടം സംഭവിച്ചതെന്നും 20നാണ് ആര്ഐഎംഎസിൽ ചികിത്സയ്ക്കെത്തിച്ചതെന്നും ഡയറക്ടര്‍ ബി.എല്‍. ഷേര്വാള് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈകിട്ട് 7.30ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് ഒരു മണിക്കൂറിനകം മരണമടയുകയായിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ സൗജന്യമായി സിടി സ്കാന്‍ ചെയ്തുകൊടുക്കാറുണ്ടെന്നും ഇവര്‍ സ്വകാര്യ ലാബില്‍ വല്ലതുമായിരിക്കും പോയതെന്നും ഷേര്വാള് അവകാശപ്പെട്ടു.
ടെറസില്‍നിന്നു വീണു തലയ്ക്കു പരിക്കേറ്റിട്ടാണു കുഞ്ഞിനെ ചികിത്സയ്ക്കെത്തിച്ചത്. ആശുപത്രിയില്‍ സിടി സ്കാന്‍ എടുക്കുന്നതിന് 1,350 രൂപയാണ് ഫീസ്. എന്നാല്‍ അച്ഛന് സന്തോഷ് കുമാറിന്റെ കൈവശം 1,300 രൂപയേ ഉണ്ടായിരുന്നുള്ളൂ.
50 രൂപ പിന്നീട് നല്‍കാമെന്നു പറഞ്ഞിട്ടും ലാബ് ജീവനക്കാര്‍ സമ്മതിച്ചില്ല. ഇതേതുടര്‍ന്ന് സ്കാനിംഗ് നടന്നില്ല. തുടര്‍ന്ന് സന്തോഷ് കുമാര്‍ സുഹൃത്തിനെ വിളിച്ചുവരുത്തി 50 രൂപ വാങ്ങിയപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് 12നാണു കുഞ്ഞിന് അപകടം സംഭവിച്ചതെന്നും 20നാണ് ആര്ഐഎംഎസിൽ ചികിത്സയ്ക്കെത്തിച്ചതെന്നും ഡയറക്ടര്‍ ബി.എല്‍. ഷേര്വാള് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈകിട്ട് 7.30ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് ഒരു മണിക്കൂറിനകം മരണമടയുകയായിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ സൗജന്യമായി സിടി സ്കാന്‍ ചെയ്തുകൊടുക്കാറുണ്ടെന്നും ഇവര്‍ സ്വകാര്യ ലാബില്‍ വല്ലതുമായിരിക്കും പോയതെന്നും ഷേര്വാള് അവകാശപ്പെട്ടു.