ന്യൂ ഡൽഹി: ആഗോള വൻകിട റസ്റ്ററന്റ് ശൃംഖലയായ മക്ഡൊണാൾഡ്സ് ഇന്ത്യയിലെ 169 ഫ്രാഞ്ചൈസികൾ അടച്ചുപൂട്ടുന്നു. കൊണാട്ട് പ്ലാസ റസ്റ്ററന്റ് ലിമിറ്റഡ്(സിപിആർഎൽ) കരാറെടുത്തിരുന്ന ഒൗട്ടലെറ്റുകളാണ് അടച്ചുപൂട്ടുന്നത്.
പങ്കാളിയുമായുള്ള അഭിപ്രായഭിന്നതയാണു കാരണം. സി പിആർഎൽ ഫ്രാഞ്ചൈസിയുമായുള്ള കരാർ അവസാനിപ്പിച്ചതായും ഇനി തങ്ങളുടെ ബ്രാൻഡിന്റെ പേര് ഉപയോഗിക്കാൻ പാടില്ലെന്നും കാട്ടി മക്ഡൊണാൾഡ്സ് പത്രക്കുറിപ്പ് പുറത്തിറക്കി.
കന്പനിയുടെ പേര് ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്നത് 15 ദിവസത്തിനുള്ളിൽ നിർത്തണമെന്നും മക്ഡൊണാൾഡ്സ് നിർദേശിച്ചു. വിക്രം ബക്ഷിയാണ് സിപിആർഎൽ ഉടമസ്ഥൻ.
രാജ്യതലസ്ഥാനത്ത് സിപിആർഎലിന്റെ ഉടമസ്ഥതയിലുള്ള 43 ഒൗട്ട്ലെറ്റുകൾക്കു പ്രാദേശിക ഭരണകൂടം ഈറ്റിംഗ് ഹൗസ് ലൈസൻസ് നിഷേധിച്ചിരുന്നു. ഇതു കരാർ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു ഫ്രാഞ്ചൈസികൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്ക് മക് ഡൊണാൾഡ്സ് എത്തിയതെന്നാണു സൂചന.
പങ്കാളിയുമായുള്ള അഭിപ്രായഭിന്നതയാണു കാരണം. സി പിആർഎൽ ഫ്രാഞ്ചൈസിയുമായുള്ള കരാർ അവസാനിപ്പിച്ചതായും ഇനി തങ്ങളുടെ ബ്രാൻഡിന്റെ പേര് ഉപയോഗിക്കാൻ പാടില്ലെന്നും കാട്ടി മക്ഡൊണാൾഡ്സ് പത്രക്കുറിപ്പ് പുറത്തിറക്കി.
കന്പനിയുടെ പേര് ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്നത് 15 ദിവസത്തിനുള്ളിൽ നിർത്തണമെന്നും മക്ഡൊണാൾഡ്സ് നിർദേശിച്ചു. വിക്രം ബക്ഷിയാണ് സിപിആർഎൽ ഉടമസ്ഥൻ.
രാജ്യതലസ്ഥാനത്ത് സിപിആർഎലിന്റെ ഉടമസ്ഥതയിലുള്ള 43 ഒൗട്ട്ലെറ്റുകൾക്കു പ്രാദേശിക ഭരണകൂടം ഈറ്റിംഗ് ഹൗസ് ലൈസൻസ് നിഷേധിച്ചിരുന്നു. ഇതു കരാർ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു ഫ്രാഞ്ചൈസികൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്ക് മക് ഡൊണാൾഡ്സ് എത്തിയതെന്നാണു സൂചന.