ന്യൂഡൽഹി: ദളിത് ക്രൈസ്തവർക്കു സംവരണം നിഷേധിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാൻ സുപ്രീംകോടതി. ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ സമർപ്പിച്ച ഹർജിയിലാണിത്.
ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡും അടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. 1950-ലെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ക്രൈസ്തവരായ ദളിതർക്കു സംവരണാനുകൂല്യം നിഷേധിച്ചിരുന്നു.
ഇതിനെതിരേ ദളിത് ക്രൈസ്തവർ ദശകങ്ങളായി പ്രതിഷേധത്തിലാണ്.
ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡും അടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. 1950-ലെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ക്രൈസ്തവരായ ദളിതർക്കു സംവരണാനുകൂല്യം നിഷേധിച്ചിരുന്നു.
ഇതിനെതിരേ ദളിത് ക്രൈസ്തവർ ദശകങ്ങളായി പ്രതിഷേധത്തിലാണ്.