ബംഗളൂരു: ഭൂമി കുംഭകോണക്കേസിൽ മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ യെദിയൂരപ്പയ്ക്കെതിരേ മൊഴികൊടുക്കാൻ നിർബന്ധിച്ചുവെന്ന റവന്യു ഉദ്യോഗസ്ഥന്റെ ആരോപണം നിഷേധിച്ച് കർണാടക അഴിമതിവിരുദ്ധ ബ്യൂറോ(എസിബി). മുന്പ് ബംഗളൂരു വികസന അഥോറിറ്റിയിൽ ഭൂമി ഏറ്റെടുക്കൽ ഉദ്യോഗസ്ഥനും ഇപ്പോൾ ഖനന വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയുമായ ബസവരാജേന്ദ്രയാണ് ആരോപണം ഉന്നയിച്ചത്. യെദിയൂരപ്പയ്ക്കെതിരേ മൊഴി കൊടുക്കാൻ വിസമ്മതിച്ചതിനാലാണു തന്നെയും കേസിൽ ഉൾപ്പെടുത്തിയതെന്ന് ഗവർണർക്കും ചീഫ് സെക്രട്ടറിക്കും ശനിയാഴ്ച അയച്ച കത്തിൽ അദ്ദേഹം ആരോപിച്ചു.
ബസവരാജേന്ദ്രയുടെ ആരോപണം തെറ്റാണെന്ന് എസിബി ഡിജിപി എം.എൻ. റെഡ്ഡി പ്രസ്താവനയിൽ പറഞ്ഞു. ബസവരാജേന്ദ്രയെ പത്താം തീയതി എസിബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തുടർന്ന് അദ്ദേഹം മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നല്കി. ആരുടെയെങ്കിലും സമ്മർദത്തിനു വഴങ്ങിയാണോ അതോ സ്വയം സന്നദ്ധമായാണോ മൊഴി നല്കുന്നതെന്ന് മജിസ്ട്രേറ്റ് ആവർത്തിച്ചു ചോദിച്ചിരുന്നതാണെന്നും പ്രസ്താവനയിൽ ഡിജിപി വ്യക്തമാക്കി. എന്നിരുന്നാലും ബസവരാജേന്ദ്രയുടെ ആരോപണം അന്വേഷിക്കുമെന്നും ഡിജിപി അറിയിച്ചു.
യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കേ വടക്കൻ ബംഗളൂരുവിൽ നടന്ന ഭൂമി കുംഭകോണത്തിൽ സർക്കാരിനു വലിയ നഷ്ടമുണ്ടായെന്ന് ആരോപിക്കപ്പെടുന്നു. ചോദ്യംചെയ്യലിനായി ശനിയാഴ്ച എസിബിക്കു മുന്നിലെത്താൻ യെദിയൂരപ്പയോട് ആവശ്യപ്പെട്ടു. എന്നാൽ പത്തു ദിവസത്തെ സമയം അദ്ദേഹം ചോദിച്ചിരിക്കുകയാണ്. കേസ് റദ്ദാക്കാൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
കർണാടക ഊർജ മന്ത്രി ഡി.കെ. ശിവകുമാറിനെ ലക്ഷ്യമിട്ട് കേന്ദ്രം നടത്തിയ ആദായനികുതിവകുപ്പ് റെയ്ഡിനു പ്രതികാരമാണ് യെദിയൂരപ്പയ്ക്കെതിരായ പുതിയ കേസെന്നു ബിജെപി പറയുന്നു. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള ബിജെപിയുടെ നീക്കം പൊളിച്ചതിൽ മന്ത്രി ശിവകുമാർ പ്രധാന പങ്കുവഹിച്ചിരുന്നു. എംഎഎൽഎമാരെ ബംഗളൂരുവിലെ റിസോർട്ടിൽ ഒളിച്ചിപ്പിച്ചുപാർപ്പിച്ചതു ശിവകുമാറായിരുന്നു.
ബസവരാജേന്ദ്രയുടെ ആരോപണം തെറ്റാണെന്ന് എസിബി ഡിജിപി എം.എൻ. റെഡ്ഡി പ്രസ്താവനയിൽ പറഞ്ഞു. ബസവരാജേന്ദ്രയെ പത്താം തീയതി എസിബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തുടർന്ന് അദ്ദേഹം മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നല്കി. ആരുടെയെങ്കിലും സമ്മർദത്തിനു വഴങ്ങിയാണോ അതോ സ്വയം സന്നദ്ധമായാണോ മൊഴി നല്കുന്നതെന്ന് മജിസ്ട്രേറ്റ് ആവർത്തിച്ചു ചോദിച്ചിരുന്നതാണെന്നും പ്രസ്താവനയിൽ ഡിജിപി വ്യക്തമാക്കി. എന്നിരുന്നാലും ബസവരാജേന്ദ്രയുടെ ആരോപണം അന്വേഷിക്കുമെന്നും ഡിജിപി അറിയിച്ചു.
യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കേ വടക്കൻ ബംഗളൂരുവിൽ നടന്ന ഭൂമി കുംഭകോണത്തിൽ സർക്കാരിനു വലിയ നഷ്ടമുണ്ടായെന്ന് ആരോപിക്കപ്പെടുന്നു. ചോദ്യംചെയ്യലിനായി ശനിയാഴ്ച എസിബിക്കു മുന്നിലെത്താൻ യെദിയൂരപ്പയോട് ആവശ്യപ്പെട്ടു. എന്നാൽ പത്തു ദിവസത്തെ സമയം അദ്ദേഹം ചോദിച്ചിരിക്കുകയാണ്. കേസ് റദ്ദാക്കാൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
കർണാടക ഊർജ മന്ത്രി ഡി.കെ. ശിവകുമാറിനെ ലക്ഷ്യമിട്ട് കേന്ദ്രം നടത്തിയ ആദായനികുതിവകുപ്പ് റെയ്ഡിനു പ്രതികാരമാണ് യെദിയൂരപ്പയ്ക്കെതിരായ പുതിയ കേസെന്നു ബിജെപി പറയുന്നു. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള ബിജെപിയുടെ നീക്കം പൊളിച്ചതിൽ മന്ത്രി ശിവകുമാർ പ്രധാന പങ്കുവഹിച്ചിരുന്നു. എംഎഎൽഎമാരെ ബംഗളൂരുവിലെ റിസോർട്ടിൽ ഒളിച്ചിപ്പിച്ചുപാർപ്പിച്ചതു ശിവകുമാറായിരുന്നു.