ചെന്നൈ: ആറു മാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ തമിഴകം കാത്തിരുന്ന എഡിഎംകെ പാർട്ടികളുടെ ലയനപ്രഖ്യാപനം ഇന്നുണ്ടായേക്കും. ജയലളിതയുടെ നിര്യാണത്തിനുപിന്നാലെ രണ്ടായും മൂന്നായും പിളർന്ന അണ്ണാഡിഎംകെ പാർട്ടി അമാവാസി ദിനമായ ഇന്ന് ശുഭമുഹൂർത്തത്തിൽ ലയിക്കുമെന്നാണു തമിഴ് മക്കളുടെ പ്രതീക്ഷ.
ലയനത്തിനായി ആരാധനാലയങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നേർന്ന് പ്രവർത്തകർ ശുഭാപ്തിവിശ്വാസത്തിലാണ്. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്നു വി.കെ.ശശികലയെ മാറ്റണമെന്ന പനീർശെൽവം വിഭാഗത്തിന്റെ അഭിപ്രായം പരിഗണിച്ചാൽ, ലയനതീരുമാന പ്രകാരം മൂന്നുവട്ടം മുഖ്യമന്ത്രിയായ പനീർശെൽവം പാർട്ടിയെ നയിക്കാനും പളനിസ്വാമി മുഖ്യമന്ത്രിയായി തുടരാനുമാണു സാധ്യത.
അണ്ണാ ഡിഎംകെ ഐക്യമുന്നണിയുടെ അധികാരസ്ഥാനങ്ങളിൽ പനീർശെൽവം വിഭാഗത്തിലെ നേതാക്കളെ നിയമിക്കുന്നതുൾപ്പെടെ മന്ത്രിസഭയിലെ ഉയർന്ന വകുപ്പുകളുടെ ചുമതലകളും ഒപിഎസ് ക്യാന്പിനു ലഭിക്കും. പാർട്ടികാര്യങ്ങളിൽ പനീർശെൽവം ഒന്നാമനും പളനിസ്വാമി രണ്ടാമനുമാകും.
ആ നല്ല തീരുമാനത്തിനായി നമുക്കു കാത്തിരിക്കാമെന്നാണ് ഇന്നലെ പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയശേഷം പനീർശെൽവം പറഞ്ഞത്.ലയനചർച്ചക ൾ ഒരുപടികൂടി മുന്നോട്ടുപോയിട്ടുണ്ട്.
പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടുള്ള നല്ല തീരുമാനമാണിതെന്ന് എഡിഎംകെ അമ്മ വിഭാഗം നേതാവും വിദ്യാഭ്യാസമന്ത്രിയുമായ കെ.എ. സെങ്കൊട്ടയ്യൻ ഈറോഡിൽ പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടു പറഞ്ഞു.
ജയലളിതയുടെ മരണം വീണ്ടും അന്വേഷിക്കുക, ഔദ്യോഗിക വസതിയായ വേദനിലയം സ്മാരകമാക്കുക എന്നിങ്ങനെ ഒപിഎസ് വിഭാഗം മുന്നോട്ടുവച്ച രണ്ടു നിർദേശങ്ങൾ മുഖ്യമന്ത്രി പളനിസ്വാമി നേരത്തേ നടപ്പിലാക്കിയിരുന്നു.
ലയനത്തിനായി ആരാധനാലയങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നേർന്ന് പ്രവർത്തകർ ശുഭാപ്തിവിശ്വാസത്തിലാണ്. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്നു വി.കെ.ശശികലയെ മാറ്റണമെന്ന പനീർശെൽവം വിഭാഗത്തിന്റെ അഭിപ്രായം പരിഗണിച്ചാൽ, ലയനതീരുമാന പ്രകാരം മൂന്നുവട്ടം മുഖ്യമന്ത്രിയായ പനീർശെൽവം പാർട്ടിയെ നയിക്കാനും പളനിസ്വാമി മുഖ്യമന്ത്രിയായി തുടരാനുമാണു സാധ്യത.
അണ്ണാ ഡിഎംകെ ഐക്യമുന്നണിയുടെ അധികാരസ്ഥാനങ്ങളിൽ പനീർശെൽവം വിഭാഗത്തിലെ നേതാക്കളെ നിയമിക്കുന്നതുൾപ്പെടെ മന്ത്രിസഭയിലെ ഉയർന്ന വകുപ്പുകളുടെ ചുമതലകളും ഒപിഎസ് ക്യാന്പിനു ലഭിക്കും. പാർട്ടികാര്യങ്ങളിൽ പനീർശെൽവം ഒന്നാമനും പളനിസ്വാമി രണ്ടാമനുമാകും.
ആ നല്ല തീരുമാനത്തിനായി നമുക്കു കാത്തിരിക്കാമെന്നാണ് ഇന്നലെ പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയശേഷം പനീർശെൽവം പറഞ്ഞത്.ലയനചർച്ചക ൾ ഒരുപടികൂടി മുന്നോട്ടുപോയിട്ടുണ്ട്.
പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടുള്ള നല്ല തീരുമാനമാണിതെന്ന് എഡിഎംകെ അമ്മ വിഭാഗം നേതാവും വിദ്യാഭ്യാസമന്ത്രിയുമായ കെ.എ. സെങ്കൊട്ടയ്യൻ ഈറോഡിൽ പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടു പറഞ്ഞു.
ജയലളിതയുടെ മരണം വീണ്ടും അന്വേഷിക്കുക, ഔദ്യോഗിക വസതിയായ വേദനിലയം സ്മാരകമാക്കുക എന്നിങ്ങനെ ഒപിഎസ് വിഭാഗം മുന്നോട്ടുവച്ച രണ്ടു നിർദേശങ്ങൾ മുഖ്യമന്ത്രി പളനിസ്വാമി നേരത്തേ നടപ്പിലാക്കിയിരുന്നു.