ന്യൂഡൽഹി: പ്രഹരശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റ്റി- 90 യുദ്ധടാങ്കുകളിൽ മൂന്നാംതലമുറ മിസൈൽ സംവിധാനം സജ്ജമാക്കാൻ കരസേനയുടെ തീരുമാനം.
റ്റി- 90 ടാങ്കുകളിൽ ഇപ്പോൾ ലേസർനിയന്ത്രിത മിസൈൽ (ഇൻവാർ) മിസൈൽ സംവിധാനമാണുള്ളത്. ഇതിനുപകരം മൂന്നാംതലമുറ മിസൈലുകൾ ഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സൈനികകേന്ദ്രങ്ങൾ അറിയിച്ചു.
ഇന്ത്യൻ സേനയുടെ പ്രതിരോധസംവിധാനത്തിലെ ഏറ്റവും ശക്തമായ ആയുധമാണ് റഷ്യൻനിർമിതമായ റ്റി- 90 ടാങ്കുകൾ. എട്ടുകിലോമീറ്റർ വരെ ദൂരപരിധി ലഭിക്കുന്നവയാണു പുതുതായി ഘടിപ്പിക്കുന്ന മിസൈലുകൾ. രാത്രിയും പകലും ഉപയോഗിക്കാനും കഴിയും. തന്ത്രപ്രധാനലക്ഷ്യങ്ങളും ശത്രുടാങ്കറുകളും ഇതുവഴി എളുപ്പത്തിൽ കീഴടക്കാം.
കരസേനയുടെ പ്രഹരശേഷി വർധിപ്പിക്കുന്നതിനു സർക്കാർ നിരവധി നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. തന്ത്രപ്രധാന ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും നേരിട്ട് വാങ്ങാൻ കേന്ദ്രസർക്കാർ കഴിഞ്ഞമാസം സൈന്യത്തിന് അനുമതി നൽകിയിരുന്നു. ആയുധസംഭരണത്തിനു പണം ചെലവഴിക്കാൻ സേനാതലവന്‍ അധികാരവും നൽകിയിരുന്നു.ആറ് അപ്പാഷെ ഹെലികോപ്റ്ററുകൾ വാങ്ങാൻ കഴിഞ്ഞ വ്യാഴാഴ്ചയാണു പ്രതിരോധമന്ത്രാലയം സൈന്യത്തിന് അനുമതി നൽകിയത്.
റ്റി- 90 ടാങ്കുകളിൽ ഇപ്പോൾ ലേസർനിയന്ത്രിത മിസൈൽ (ഇൻവാർ) മിസൈൽ സംവിധാനമാണുള്ളത്. ഇതിനുപകരം മൂന്നാംതലമുറ മിസൈലുകൾ ഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സൈനികകേന്ദ്രങ്ങൾ അറിയിച്ചു.
ഇന്ത്യൻ സേനയുടെ പ്രതിരോധസംവിധാനത്തിലെ ഏറ്റവും ശക്തമായ ആയുധമാണ് റഷ്യൻനിർമിതമായ റ്റി- 90 ടാങ്കുകൾ. എട്ടുകിലോമീറ്റർ വരെ ദൂരപരിധി ലഭിക്കുന്നവയാണു പുതുതായി ഘടിപ്പിക്കുന്ന മിസൈലുകൾ. രാത്രിയും പകലും ഉപയോഗിക്കാനും കഴിയും. തന്ത്രപ്രധാനലക്ഷ്യങ്ങളും ശത്രുടാങ്കറുകളും ഇതുവഴി എളുപ്പത്തിൽ കീഴടക്കാം.
കരസേനയുടെ പ്രഹരശേഷി വർധിപ്പിക്കുന്നതിനു സർക്കാർ നിരവധി നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. തന്ത്രപ്രധാന ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും നേരിട്ട് വാങ്ങാൻ കേന്ദ്രസർക്കാർ കഴിഞ്ഞമാസം സൈന്യത്തിന് അനുമതി നൽകിയിരുന്നു. ആയുധസംഭരണത്തിനു പണം ചെലവഴിക്കാൻ സേനാതലവന്‍ അധികാരവും നൽകിയിരുന്നു.ആറ് അപ്പാഷെ ഹെലികോപ്റ്ററുകൾ വാങ്ങാൻ കഴിഞ്ഞ വ്യാഴാഴ്ചയാണു പ്രതിരോധമന്ത്രാലയം സൈന്യത്തിന് അനുമതി നൽകിയത്.