ഡാർജിലിംഗ്: ഡാർജിലിംഗിൽ കഴിഞ്ഞദിവസമുണ്ടായ ഇരട്ടസ്ഫോടനത്തെത്തുടർന്ന് ഗൂർഖാ ജനമുക്തി മോർച്ച തലവൻ ബിമൽ ഗുരുംഗ് അറസ്റ്റിൽ. ഡാർജിലിംഗ് നഗരത്തിലും കലിംപോംഗ് പോലീസ് സ്റ്റേഷനിലുമുണ്ടായ സ്ഫോടനങ്ങളുടെ പേരിലാണ് നടപടിയെന്നു പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പോലീസ് സ്റ്റേഷനു നേരേ ആക്രമണമുണ്ടായത്. അക്രമികൾ എറിഞ്ഞ ഗ്രനേഡ് പൊട്ടി ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു.
ബൈക്കിൽ വന്ന തീവ്രവാദികളാണു ബോംബെറിഞ്ഞതെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ തെളിവു കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ശനിയാഴ്ച പുലർച്ചെ ഡാർജിലിംഗ് നഗരത്തിലെ ചൗക്കബസാറിലും ശക്തമായ സ്ഫോടനമുണ്ടായി. യുഎപിഎ വകുപ്പുകളുടെ അടിസ്ഥാനത്തിലാണു ബിമൽ ഗുരുംഗിനെ അറസ്റ്റ്ചെയ്തതെന്ന് ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി അഞ്ജു ശർമ പറഞ്ഞു.
അതിനിടെ, ഗൂർഖാലാൻഡ് അനുകൂലികൾ ശനിയാഴ്ച രാത്രി ഗുർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ ഓഫീസിനു തീയിട്ടു. പ്രത്യേക ഗൂർഖാലാൻഡ് ആവശ്യപ്പെട്ട് ജിജെഎമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാലസമരം 67 ദിവസം പിന്നിട്ടതോടെ ഡാർജിലിംഗ് മേഖല സംഘർഷഭൂമിയായി മാറുകയാണ്. രണ്ടു മാസം പിന്നിടുന്ന സമരത്തിനിടെ ആദ്യത്തെ അക്രമസംഭവങ്ങളാണു കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്.
ബൈക്കിൽ വന്ന തീവ്രവാദികളാണു ബോംബെറിഞ്ഞതെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ തെളിവു കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ശനിയാഴ്ച പുലർച്ചെ ഡാർജിലിംഗ് നഗരത്തിലെ ചൗക്കബസാറിലും ശക്തമായ സ്ഫോടനമുണ്ടായി. യുഎപിഎ വകുപ്പുകളുടെ അടിസ്ഥാനത്തിലാണു ബിമൽ ഗുരുംഗിനെ അറസ്റ്റ്ചെയ്തതെന്ന് ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി അഞ്ജു ശർമ പറഞ്ഞു.
അതിനിടെ, ഗൂർഖാലാൻഡ് അനുകൂലികൾ ശനിയാഴ്ച രാത്രി ഗുർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ ഓഫീസിനു തീയിട്ടു. പ്രത്യേക ഗൂർഖാലാൻഡ് ആവശ്യപ്പെട്ട് ജിജെഎമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാലസമരം 67 ദിവസം പിന്നിട്ടതോടെ ഡാർജിലിംഗ് മേഖല സംഘർഷഭൂമിയായി മാറുകയാണ്. രണ്ടു മാസം പിന്നിടുന്ന സമരത്തിനിടെ ആദ്യത്തെ അക്രമസംഭവങ്ങളാണു കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്.